സിംല: ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് അഞ്ഞൂറടി താഴ്ചയിലേക്കു മറിഞ്ഞ് 28 പേർ മരിച്ചു. എട്ടു പേർക്കു പരിക്കേറ്റു. ഹിന്ദുസ്ഥാൻ-ടിബറ്റ് ദേശീയപാതയിൽ രാംപുരിലെ ഖാനേരിയിലാണ് അപകടമുണ്ടായത്. ബസിൽ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. ബസിന്റെ ടയർ പൊട്ടിയതാകാം അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒന്പതു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. ബസിന്റെ ടയർ പൊട്ടിയതാകാം അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ ഒന്പതു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.