വാഷിംഗ്ടൺ ഡിസി: തന്റെ വിശ്വസ്തനും അറ്റോർണി ജനറലുമായ ജഫ് സെഷൻസിനെ പരസ്യമായി ശാസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ജയത്തിന് റഷ്യൻ സഹായം ലഭിച്ചുവെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തിൽനിന്നു സെഷൻസ് സ്വയം പിന്മാറിയതാണു ട്രംപിനെ പ്രകോപിപ്പിച്ചത്.
സെഷൻസ് ഒരിക്കലും സ്വയം പിന്മാറരുതായിരുന്നുവെന്നു ട്രംപ് പറഞ്ഞു. പിന്മാറുന്ന വ്യക്തിയായിരുന്നെങ്കിൽ അക്കാര്യം ജോലി സ്വീകരിക്കുന്നതിനു മുന്പേ പറയണമായിരുന്നു. തനിക്ക് വേറെ ആരെയെങ്കിലും നോക്കാമായിരുന്നു- ന്യൂയോർക്ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തിൽ ട്രംപ് തുറന്നടിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വിടാതെ പിന്തുടരുന്ന എഫ്ബിഐയെയും നിയമവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും ട്രംപ് കണക്കിനു വിമർശിക്കുകയുണ്ടായി.
പരസ്യവിമർശനത്തിലൂടെ സെഷൻസിന്റെ രാജിയാണ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നു വിലയിരുത്തപ്പെടുന്നു. അദ്ദേഹം ഇനി പദവിയിൽ തുടരുമോയെന്ന കാര്യത്തിൽ സന്ദേഹം ഉയർന്നിട്ടുണ്ട്.
രാജിവച്ചൊഴിയുമോ അതോ പുറത്താക്കുന്നതുവരെ കാത്തിരിക്കുമോ എന്ന കാര്യമേ ഇനി അറിയേണ്ടതുള്ളൂവെന്നാണ് മുൻ യുഎസ് അറ്റോർണിയും ട്രംപിന്റെ വിമർശകനും ഇന്ത്യൻ വംശജനുമായ പ്രീത് ഭരാര പ്രതികരിച്ചത്.
റഷ്യൻ സഹായം സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഫ്ബിഐ റിപ്പോർട്ട് നല്കുന്നത് സെഷൻസ് മേധാവിത്വം വഹിക്കുന്ന നിയമവകുപ്പിനാണ്. യുഎസിലെ റഷ്യൻ അംബാസഡറുമായി സെഷൻസിന് ബന്ധമുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നു. ഇക്കാര്യം മറച്ചുവച്ചതിൽ വിമർശനം നേരിട്ടപ്പോഴാണ് അദ്ദേഹം ട്രംപിനെതിരായ അന്വേഷണത്തിൽനിന്നു പിൻമാറിയത്.
പ്രസിഡന്റിന്റെ പരാമർശങ്ങൾ സംബന്ധിച്ച് സെഷൻസ് പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങളെ ശക്തമായി പിന്തുണച്ചിരുന്നു സെഷൻസ്. ഇന്ത്യയിൽനിന്ന് അടക്കമുള്ള പ്രഫഷണലുകൾക്ക് ഏറെ പ്രയോജനകരമായ എച്ച്-1ബി വീസ യുടെ വിമർശകനുമാണ്.
സെഷൻസ് ഒരിക്കലും സ്വയം പിന്മാറരുതായിരുന്നുവെന്നു ട്രംപ് പറഞ്ഞു. പിന്മാറുന്ന വ്യക്തിയായിരുന്നെങ്കിൽ അക്കാര്യം ജോലി സ്വീകരിക്കുന്നതിനു മുന്പേ പറയണമായിരുന്നു. തനിക്ക് വേറെ ആരെയെങ്കിലും നോക്കാമായിരുന്നു- ന്യൂയോർക്ക് ടൈംസ് പത്രത്തിനു നല്കിയ അഭിമുഖത്തിൽ ട്രംപ് തുറന്നടിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് തന്നെയും കുടുംബത്തെയും വിടാതെ പിന്തുടരുന്ന എഫ്ബിഐയെയും നിയമവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെയും ട്രംപ് കണക്കിനു വിമർശിക്കുകയുണ്ടായി.
പരസ്യവിമർശനത്തിലൂടെ സെഷൻസിന്റെ രാജിയാണ് പ്രസിഡന്റ് ആവശ്യപ്പെട്ടതെന്നു വിലയിരുത്തപ്പെടുന്നു. അദ്ദേഹം ഇനി പദവിയിൽ തുടരുമോയെന്ന കാര്യത്തിൽ സന്ദേഹം ഉയർന്നിട്ടുണ്ട്.
രാജിവച്ചൊഴിയുമോ അതോ പുറത്താക്കുന്നതുവരെ കാത്തിരിക്കുമോ എന്ന കാര്യമേ ഇനി അറിയേണ്ടതുള്ളൂവെന്നാണ് മുൻ യുഎസ് അറ്റോർണിയും ട്രംപിന്റെ വിമർശകനും ഇന്ത്യൻ വംശജനുമായ പ്രീത് ഭരാര പ്രതികരിച്ചത്.
റഷ്യൻ സഹായം സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഫ്ബിഐ റിപ്പോർട്ട് നല്കുന്നത് സെഷൻസ് മേധാവിത്വം വഹിക്കുന്ന നിയമവകുപ്പിനാണ്. യുഎസിലെ റഷ്യൻ അംബാസഡറുമായി സെഷൻസിന് ബന്ധമുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നു. ഇക്കാര്യം മറച്ചുവച്ചതിൽ വിമർശനം നേരിട്ടപ്പോഴാണ് അദ്ദേഹം ട്രംപിനെതിരായ അന്വേഷണത്തിൽനിന്നു പിൻമാറിയത്.
പ്രസിഡന്റിന്റെ പരാമർശങ്ങൾ സംബന്ധിച്ച് സെഷൻസ് പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങളെ ശക്തമായി പിന്തുണച്ചിരുന്നു സെഷൻസ്. ഇന്ത്യയിൽനിന്ന് അടക്കമുള്ള പ്രഫഷണലുകൾക്ക് ഏറെ പ്രയോജനകരമായ എച്ച്-1ബി വീസ യുടെ വിമർശകനുമാണ്.