കുവൈത്ത് സിറ്റി: പതിനഞ്ച് ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കി കുവൈത്ത്. ഇറാന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന പരമോന്നത കോടതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് കുവൈത്ത് ഇറാൻ നയതന്ത്രജ്ഞരെ രാജ്യത്തുനിന്നു പുറത്താക്കിയത്.
ഇറാനുമായുള്ള സൈനിക-വ്യവസായ-വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കാൻ കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടതായി ഗവൺമെന്റ് പ്രതിനിധി അറിയിച്ചു. കഴിഞ്ഞ മാസം സുപ്രീം കോടതി തടവുശിക്ഷയ്ക്കു വിധിച്ച കുവൈത്ത് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ 20 പേർക്ക് ഇറാനുമായും ലെബനീസ് ഹിസ്ബുള്ളയുമായും ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇറാനെതിരായി നയതന്ത്രനടപടികൾ സ്വീകരിച്ചുവെന്നു സമ്മതിച്ച ക്യാബിനറ്റ് മന്ത്രി ഷേക്ക് മുഹമ്മദ് അബ്ദുള്ള അൽ സാബ, അത് എന്തൊക്കെയാണെന്നു വിശദീകരിക്കാൻ തയാറായില്ല.കഴിഞ്ഞദിവസം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരേ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇറാനുമായുള്ള സൈനിക-വ്യവസായ-വ്യാപാര ബന്ധങ്ങളും വിച്ഛേദിക്കാൻ കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടതായി ഗവൺമെന്റ് പ്രതിനിധി അറിയിച്ചു. കഴിഞ്ഞ മാസം സുപ്രീം കോടതി തടവുശിക്ഷയ്ക്കു വിധിച്ച കുവൈത്ത് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉൾപ്പെടെ 20 പേർക്ക് ഇറാനുമായും ലെബനീസ് ഹിസ്ബുള്ളയുമായും ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇറാനെതിരായി നയതന്ത്രനടപടികൾ സ്വീകരിച്ചുവെന്നു സമ്മതിച്ച ക്യാബിനറ്റ് മന്ത്രി ഷേക്ക് മുഹമ്മദ് അബ്ദുള്ള അൽ സാബ, അത് എന്തൊക്കെയാണെന്നു വിശദീകരിക്കാൻ തയാറായില്ല.കഴിഞ്ഞദിവസം ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരേ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.