ന്യൂഡൽഹി: സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പൗരന്മാരുടെ മേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന വിധത്തിൽ സർക്കാർ നിയമം നിർമിച്ചാൽ അതിനെ തടയാനാവില്ല.
സ്വകാര്യത അവകാശം നിർവചിച്ചാൽ അതു ഗുണത്തേക്കാൾ ദോഷകരമാകുമെന്നും ഒന്‍പതംഗ ഭരണഘടന ബെഞ്ചിനു മുന്‍പാകെ നടന്ന വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. അതേസമയം, സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാവില്ലെങ്കിൽ മറ്റ് അവകാശങ്ങളുടെ അവസ്ഥയെന്താകുമെന്ന് ബെഞ്ചിലെ അംഗമായ എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു.
സ്വാതന്ത്ര്യവും സ്വകാര്യത എന്ന ആശയവും പൗര·ാർക്കു നൽകുന്ന ആദരവും ബഹുമാനവുമാണെന്നും അത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. സ്വകാര്യത മൗലികാവകാശത്തിന്റെ പട്ടികയിൽ പെടുത്താനാവില്ലെന്നു പരാമർശമുള്ള എം.പി. ശർമ കേസിലെ ഉത്തരവ് ഈ വിഷയത്തിലെ ആധികാരിക ഉത്തരവായി പരിഗണിക്കാനാവില്ല. സ്വകാര്യതയില്ലാതെ ജനാധിപത്യത്തിൽ സ്വാതന്ത്ര്യത്തിനു നിലനിൽപ്പില്ല. ഭരണഘടനയുടെ പ്രസ്താവനയിൽ പറയുന്ന പരമാധികാരം, ജനാധിപത്യം എന്നിവയിൽ സ്വകാര്യത ഉറപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്ന് വാദമുന്നയിക്കും.
സ്വകാര്യത അവകാശം നിർവചിച്ചാൽ അതു ഗുണത്തേക്കാൾ ദോഷകരമാകുമെന്നും ഒന്‍പതംഗ ഭരണഘടന ബെഞ്ചിനു മുന്‍പാകെ നടന്ന വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. അതേസമയം, സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാവില്ലെങ്കിൽ മറ്റ് അവകാശങ്ങളുടെ അവസ്ഥയെന്താകുമെന്ന് ബെഞ്ചിലെ അംഗമായ എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു.
സ്വാതന്ത്ര്യവും സ്വകാര്യത എന്ന ആശയവും പൗര·ാർക്കു നൽകുന്ന ആദരവും ബഹുമാനവുമാണെന്നും അത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. സ്വകാര്യത മൗലികാവകാശത്തിന്റെ പട്ടികയിൽ പെടുത്താനാവില്ലെന്നു പരാമർശമുള്ള എം.പി. ശർമ കേസിലെ ഉത്തരവ് ഈ വിഷയത്തിലെ ആധികാരിക ഉത്തരവായി പരിഗണിക്കാനാവില്ല. സ്വകാര്യതയില്ലാതെ ജനാധിപത്യത്തിൽ സ്വാതന്ത്ര്യത്തിനു നിലനിൽപ്പില്ല. ഭരണഘടനയുടെ പ്രസ്താവനയിൽ പറയുന്ന പരമാധികാരം, ജനാധിപത്യം എന്നിവയിൽ സ്വകാര്യത ഉറപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഇന്ന് വാദമുന്നയിക്കും.