ചെന്നൈ: രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം ശരിവച്ച് കമൽഹാസൻ. ട്വീറ്ററിൽ കുറിച്ച 11 വരി കവിതയിലൂടെയാണ് താരം ഇങ്ങനെയൊരു സൂചന നല്കിയത്. ആരും ഇവിടെ രാജക്കന്മാരല്ല, തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി, അങ്ങനെയെങ്കിൽ വണങ്ങുന്നവരെല്ലാം അടിമകളോ, കിരീടം ഉപേക്ഷിക്കുന്നവർ തോറ്റുപോയവരോ ഇങ്ങനെ പോകുന്നു വരികൾ. തമിഴകത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെയാണ് കമൽഹാസന്റെ ട്വീറ്റ് എന്നതു ശ്രദ്ധേയമാണ്.
സച്ചിൻ തെണ്ടുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കബഡി ലീഗിന്റെ ബ്രാൻഡ് അംബാസഡറായി കമൽഹാസനെ നിയമിച്ചതിനു പിന്നാലെയായിരുന്നു ട്വീറ്റ്. സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിനു പിറ്റേന്ന് കമൽഹാസനെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ വെല്ലുവിളിച്ച് സംസ്ഥാന ധനമന്ത്രി ഡി. ജയകുമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ കമൽഹാസന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും ജയലളിതയുടെ നിര്യാണത്തിൽ കമൽഹാസൻ എന്തേ മൗനം അന്നു പാലിച്ചതെന്നും ജയകുമാർ ചോദിച്ചിരുന്നു.
സച്ചിൻ തെണ്ടുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കബഡി ലീഗിന്റെ ബ്രാൻഡ് അംബാസഡറായി കമൽഹാസനെ നിയമിച്ചതിനു പിന്നാലെയായിരുന്നു ട്വീറ്റ്. സർക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതിനു പിറ്റേന്ന് കമൽഹാസനെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ വെല്ലുവിളിച്ച് സംസ്ഥാന ധനമന്ത്രി ഡി. ജയകുമാർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ കമൽഹാസന് എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും ജയലളിതയുടെ നിര്യാണത്തിൽ കമൽഹാസൻ എന്തേ മൗനം അന്നു പാലിച്ചതെന്നും ജയകുമാർ ചോദിച്ചിരുന്നു.