ന്യൂഡൽഹി: പാർലമെന്ററി ചട്ടങ്ങളും നടപടിക്രമങ്ങളും പഠിക്കാനും വിഷയങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിലെ സാധ്യതകൾ ഉപയോഗപ്പെടുത്താനും പുതുതലമുറ എംപിമാർക്ക് എൻ.കെ. പ്രേമചന്ദ്രനും സീതാറാം യെച്ചൂരിയും മാർഗദർശകരാണെന്ന് ഉപരാഷ്ട്രപതി സ്ഥാനാർഥിയും മുൻ പാർലമെന്ററികാര്യ മന്ത്രിയുമായ എം. വെങ്കയ്യ നായിഡു. രാഷ്ട്രീയ ദർശനങ്ങളോട് യോജിക്കാനാവാത്തവരുടെ പോലും ആദരവ് നേടുന്നതിൽ എൽ.കെ. അഡ്വാനിയുടെയും ശരത് യാദവിന്റെയും ശൈലി മാതൃകയാണെന്നും നായിഡു ചൂണ്ടിക്കാട്ടി.
പാർലമെന്ററിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ നേടിയ അഡ്വാനി (ലോക്സഭ), ശരത് യാദവ് (രാജ്യസഭ), മികച്ച പാർലമെന്റേറിയനുള്ള അവാർഡുകൾ നേടിയ പ്രേമചന്ദ്രൻ (ലോക്സഭ), സീതാറാം യെച്ചൂരി (രാജ്യസഭ) എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച ചടങ്ങിലാണ് അടുത്ത ഉപരാഷ്ട്രപതിയാകുമെന്ന് തീർച്ചയാക്കിയ നായിഡുവിന്റെ പ്രശംസ. വനിത എംപിമാരിലെ മികവിന് സുഷ്മിത ദേവ് (ലോക്സഭ), ജയ ബച്ചൻ (രാജ്യസഭ), നവ വനിത എംപിമാരിലെ മികവിന് മീനാക്ഷി ലേഖി (ലോക്സഭ), രജനി പാട്ടീൽ (രാജ്യസഭ) എന്നിവരും അവാർഡുകൾ നേടി.
പാർലമെന്ററിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ നേടിയ അഡ്വാനി (ലോക്സഭ), ശരത് യാദവ് (രാജ്യസഭ), മികച്ച പാർലമെന്റേറിയനുള്ള അവാർഡുകൾ നേടിയ പ്രേമചന്ദ്രൻ (ലോക്സഭ), സീതാറാം യെച്ചൂരി (രാജ്യസഭ) എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച ചടങ്ങിലാണ് അടുത്ത ഉപരാഷ്ട്രപതിയാകുമെന്ന് തീർച്ചയാക്കിയ നായിഡുവിന്റെ പ്രശംസ. വനിത എംപിമാരിലെ മികവിന് സുഷ്മിത ദേവ് (ലോക്സഭ), ജയ ബച്ചൻ (രാജ്യസഭ), നവ വനിത എംപിമാരിലെ മികവിന് മീനാക്ഷി ലേഖി (ലോക്സഭ), രജനി പാട്ടീൽ (രാജ്യസഭ) എന്നിവരും അവാർഡുകൾ നേടി.