ശ്രീനഗർ/ജമ്മു: നിയന്ത്രണരേഖയിൽ ഇന്നലെ ഇന്ത്യൻ സൈനികപോസ്റ്റുകൾക്കും ജനവാസകേന്ദ്രങ്ങൾക്കും നേർക്ക് പാക് സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു ജവാന്മാർക്കു വീരമൃത്യു. നൗഷേര, നൗഗാം സെക്ടറുകളിലാണു ജവാന്മാർ കൊലപ്പെട്ടത്. സിപ്പോയി ജസ്പ്രീത് സിംഗ്(24) ആണു നൗഷേരയിൽ കൊല്ലപ്പെട്ടത്. ഭിംബർ ഗാലി സെക്ടറിൽ പാക് വെടിവയ്പിൽ ഒരു ജവാനു പരിക്കേറ്റു. പാക് ഷെല്ലിംഗിനെത്തുടർന്ന് രജൗരി ജില്ലയിലെ കദാലി, സേഹ മേഖലകളിലെ മൂന്നു സ്കൂളുകളിൽ അകപ്പെട്ട 217 സ്കൂൾകുട്ടികളെ സൈന്യം രക്ഷപ്പെടുത്തി.
രജൗരി, പൂഞ്ച്, കുപ്വാര ജില്ലകളിലെ വിവിധ മേഖലകളിൽ പാക് സൈന്യം ഇന്നലെ ആക്രമണം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. ഇതിനിടെ, ഇന്നലെ പാക് അധീന കാഷ്മീരിൽനിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിൽ ബന്ദിപോറയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു.
രജൗരി, പൂഞ്ച്, കുപ്വാര ജില്ലകളിലെ വിവിധ മേഖലകളിൽ പാക് സൈന്യം ഇന്നലെ ആക്രമണം നടത്തി. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. ഇതിനിടെ, ഇന്നലെ പാക് അധീന കാഷ്മീരിൽനിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നിയന്ത്രണരേഖയിൽ ബന്ദിപോറയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു.