ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ വർഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം ലോക്സഭ നടപടികളിലേക്കൊന്നും കടക്കാതെ പിരിഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളിലും കർഷക പ്രശ്നങ്ങളിലും പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ചോദ്യോത്തര വേളയിൽ ഈ വിഷയങ്ങളിൽ സർക്കാരിൽ നിന്നു മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റു നിന്നു. കോണ്ഗ്രസ്, ജെഡി-യു, തൃണമൂൽ കോണ്ഗ്രസ്, ആർജെഡി, ഇടതു പാർട്ടികളും മുദ്രാവാക്യം മുഴക്കിയും പ്ലാക്കാർഡുകൾ ഉയർത്തിയും പ്രതിഷേധിച്ചു.
കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാൻ പശു സംരക്ഷണത്തെ ആയുധമാക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെ എഡിഎംകെ നേതാവ് ശശികലയ്ക്കു ജയിലിൽ സുഖസൗകര്യങ്ങൾ നൽകുന്നുണ്ടെ ന്നു റിപ്പോർട്ട് ചെയ്ത ഡിഐജി ഡി. രൂപയെ സ്ഥലം മാറ്റിയതിനെതിരേ കർണാടകയിൽ നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു.
പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കർ സുമിത്ര മഹാജൻ സഭ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ ഇന്നലത്തേക്കു പിരിച്ചുവിട്ടു.
കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാൻ പശു സംരക്ഷണത്തെ ആയുധമാക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെ എഡിഎംകെ നേതാവ് ശശികലയ്ക്കു ജയിലിൽ സുഖസൗകര്യങ്ങൾ നൽകുന്നുണ്ടെ ന്നു റിപ്പോർട്ട് ചെയ്ത ഡിഐജി ഡി. രൂപയെ സ്ഥലം മാറ്റിയതിനെതിരേ കർണാടകയിൽ നിന്നുള്ള ബിജെപി അംഗങ്ങളും പ്രതിഷേധവുമായി എഴുന്നേറ്റു.
പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കർ സുമിത്ര മഹാജൻ സഭ നിർത്തിവച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം സർക്കാർ വിരുദ്ധ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ സ്പീക്കർ സഭ ഇന്നലത്തേക്കു പിരിച്ചുവിട്ടു.