ന്യൂഡൽഹി: തീവ്രവാദക്കേസുകളെത്തുടർന്നു രാജ്യം വിട്ട വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ പാസ്പോർട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യപ്രകാരം മുംബൈയിലെ റീജണൽ പാസ്പോർട്ട് ഓഫീസ് റദ്ദാക്കി.
അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 13നു പാസ്പോർട്ട് ഓഫീസിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനാണു നടപടി. നായികിനെതിരേ തീവ്രവാദപ്രവർത്തനം, അനധികൃതമായി വിദേശ പണം സ്വീകരിക്കൽ തുടങ്ങിയ കേസുകളുണ്ടെന്നും അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 13നു പാസ്പോർട്ട് ഓഫീസിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാത്തതിനാണു നടപടി. നായികിനെതിരേ തീവ്രവാദപ്രവർത്തനം, അനധികൃതമായി വിദേശ പണം സ്വീകരിക്കൽ തുടങ്ങിയ കേസുകളുണ്ടെന്നും അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും എൻഐഎ ആവശ്യപ്പെട്ടിരുന്നു.