ബംഗളൂരു: അനധികൃത സ്വത്ത് സന്പാദനക്കേസിൽ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ (അമ്മ) നേതാവ് വി.കെ. ശശികലയ്ക്ക് ആഡംബരസൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ വിനയ് കുമാറിനെയാണ് ഇതിനായി നിയോഗിച്ചത്.
ജയലളിത, ബന്ധുക്കളും കൂട്ടുപ്രതികളുമായ സുധാകരൻ, ഇളവരശി എന്നിവർക്ക് ചട്ടങ്ങൾ ലംഘിച്ച് സൗകര്യം നൽകിയോ എന്നാണ് അന്വേഷിക്കുന്നത്. ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ ഇതിനായി രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നു ജയിൽ ഡിഐജിയായിരുന്ന ഡി.രൂപ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇവരുൾപ്പെടെ ഏതാനും ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി. ജയിൽ ഡിജിപിയോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാനും സർക്കാർ നിർദേശിക്കുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കുന്നതിനു സർക്കാർ സമയക്രമം നിർദേശിച്ചിട്ടില്ലെന്നു വിനയ്കുമാർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ഈ ഘട്ടത്തിൽ നൽകാനാവില്ല. ആവശ്യമായ സമയത്ത് മാധ്യമങ്ങളെ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമനംസംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ആഭ്യന്തരസെക്രട്ടറി സുഭാഷ് ചന്ദ്രയുമായി വിനയ്കുമാർ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടിയെ പ്രതിപകക്ഷികൾ രൂക്ഷമായി വിമർശിച്ചു. ജയിൽ ഡിജിപിക്കു ശശികല രണ്ടുകോടി രൂപ കൈക്കൂലി നൽകിയെന്നാണ് കഴിഞ്ഞ 12നു ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ചട്ടങ്ങൾ ലംഘിച്ച് ശശികലയ്ക്കായി ജയിലിൽ പ്രത്യേക അടുക്കള പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശശികലയ്ക്കു പുറമേ മുദ്രപത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ പ്രത്യേകസൗകര്യങ്ങൾ നൽകിയതായി രൂപയുടെ റിപ്പോർട്ടിലുണ്ട്.
ജയലളിത, ബന്ധുക്കളും കൂട്ടുപ്രതികളുമായ സുധാകരൻ, ഇളവരശി എന്നിവർക്ക് ചട്ടങ്ങൾ ലംഘിച്ച് സൗകര്യം നൽകിയോ എന്നാണ് അന്വേഷിക്കുന്നത്. ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ ഇതിനായി രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നു ജയിൽ ഡിഐജിയായിരുന്ന ഡി.രൂപ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ഇവരുൾപ്പെടെ ഏതാനും ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി. ജയിൽ ഡിജിപിയോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാനും സർക്കാർ നിർദേശിക്കുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കുന്നതിനു സർക്കാർ സമയക്രമം നിർദേശിച്ചിട്ടില്ലെന്നു വിനയ്കുമാർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ ഈ ഘട്ടത്തിൽ നൽകാനാവില്ല. ആവശ്യമായ സമയത്ത് മാധ്യമങ്ങളെ കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. നിയമനംസംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ആഭ്യന്തരസെക്രട്ടറി സുഭാഷ് ചന്ദ്രയുമായി വിനയ്കുമാർ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടിയെ പ്രതിപകക്ഷികൾ രൂക്ഷമായി വിമർശിച്ചു. ജയിൽ ഡിജിപിക്കു ശശികല രണ്ടുകോടി രൂപ കൈക്കൂലി നൽകിയെന്നാണ് കഴിഞ്ഞ 12നു ജയിൽ ഡിഐജി തയാറാക്കിയ റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ചട്ടങ്ങൾ ലംഘിച്ച് ശശികലയ്ക്കായി ജയിലിൽ പ്രത്യേക അടുക്കള പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ശശികലയ്ക്കു പുറമേ മുദ്രപത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുൾ കരിം തെൽഗിക്കും ജയിലിൽ പ്രത്യേകസൗകര്യങ്ങൾ നൽകിയതായി രൂപയുടെ റിപ്പോർട്ടിലുണ്ട്.