ന്യൂഡൽഹി: സിഗരറ്റിനു വില കൂടും. ചരക്ക് സേവനനികുതി (ജിഎസ്ടി) വന്നപ്പോൾ സിഗരറ്റിന്റെ നികുതി എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതു തിരുത്തി. പുതിയ നിരക്ക് ഇന്നു പ്രാബല്യത്തിലായി. 5000 കോടി രൂപയുടെ അധികവരുമാനം ഒരുവർഷം ഗവൺമെന്റിനു ലഭിക്കും.
ഇന്നലെ അടിയന്തരമായി ചേർന്ന ജിഎസ്ടി കൗൺസിലിലാണ് നികുതി കൂട്ടിയത്. ഓഗസ്റ്റ് അഞ്ചിന് കൂടാനിരുന്ന കൗൺസിൽ ഈ ആവശ്യത്തിനു മാത്രമായി ഇന്നലെ യോഗം വിളിച്ചുചേർക്കുകയായിരുന്നു.
ജിഎസ്ടിയിൽ സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അഞ്ചുശതമാനം പൊതു സെസും നീളമനുസരിച്ച് നിശ്ചിത തുക സെസും ആണുള്ളത്. ഇതു വന്നപ്പോൾ നികുതിബാധ്യത എട്ടുശതമാനം കുറഞ്ഞു. കന്പനികൾക്കു ലാഭം കൂടാനും സിഗരറ്റ് വില്പന വർധിക്കാനും ഇതിടയാക്കുമെന്നു പുകയിലവിരുദ്ധർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നിരക്ക് തിരുത്തിയത്.
ഇതനുസരിച്ച് ഫിൽട്ടറില്ലാത്ത സിഗരറ്റ് 65 മില്ലിമീറ്റർ വരെയുള്ള ആയിരത്തിന് നികുതി 485 രൂപ കൂടും. 65 മില്ലിമീറ്ററിൽ കൂടിയ സിഗരറ്റ് ആയിരത്തിന് 792 രൂപ കൂടും. ഫിൽട്ടറുള്ളത് 65 മില്ലിമീറ്റർ വരെ ആയിരത്തിന് 485 രൂപയും 70 മില്ലിമീറ്റർ വരെ ആയിരത്തിന് 621 രൂപയും 75 മില്ലിമീറ്റർ വരെ ആയിരത്തിന് 792 രൂപയും വർധിക്കും.സിഗരറ്റ് കാര്യം മാത്രമാണ് കൗൺസിൽ ചർച്ചചെയ്തതെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
ഇന്നലെ അടിയന്തരമായി ചേർന്ന ജിഎസ്ടി കൗൺസിലിലാണ് നികുതി കൂട്ടിയത്. ഓഗസ്റ്റ് അഞ്ചിന് കൂടാനിരുന്ന കൗൺസിൽ ഈ ആവശ്യത്തിനു മാത്രമായി ഇന്നലെ യോഗം വിളിച്ചുചേർക്കുകയായിരുന്നു.
ജിഎസ്ടിയിൽ സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അഞ്ചുശതമാനം പൊതു സെസും നീളമനുസരിച്ച് നിശ്ചിത തുക സെസും ആണുള്ളത്. ഇതു വന്നപ്പോൾ നികുതിബാധ്യത എട്ടുശതമാനം കുറഞ്ഞു. കന്പനികൾക്കു ലാഭം കൂടാനും സിഗരറ്റ് വില്പന വർധിക്കാനും ഇതിടയാക്കുമെന്നു പുകയിലവിരുദ്ധർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നിരക്ക് തിരുത്തിയത്.
ഇതനുസരിച്ച് ഫിൽട്ടറില്ലാത്ത സിഗരറ്റ് 65 മില്ലിമീറ്റർ വരെയുള്ള ആയിരത്തിന് നികുതി 485 രൂപ കൂടും. 65 മില്ലിമീറ്ററിൽ കൂടിയ സിഗരറ്റ് ആയിരത്തിന് 792 രൂപ കൂടും. ഫിൽട്ടറുള്ളത് 65 മില്ലിമീറ്റർ വരെ ആയിരത്തിന് 485 രൂപയും 70 മില്ലിമീറ്റർ വരെ ആയിരത്തിന് 621 രൂപയും 75 മില്ലിമീറ്റർ വരെ ആയിരത്തിന് 792 രൂപയും വർധിക്കും.സിഗരറ്റ് കാര്യം മാത്രമാണ് കൗൺസിൽ ചർച്ചചെയ്തതെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.