ന്യൂഡൽഹി: റദ്ദാക്കിയ 500രൂപ, 1000 രൂപ നോട്ടുകൾ മാറിയെടുക്കാൻ ഇനിയൊരു അവസരം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. മതിയായ കാരണങ്ങളുണ്ടെങ്കിൽ റദ്ദാക്കിയ നോട്ടുകൾ മാറിവാങ്ങാൻ അവസരം നൽകിക്കൂടേയെന്ന് സുപ്രീംകോടതി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണിത്്. ഇനിയും അവസരം നൽകിയാൽ കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യം അട്ടിമറിക്കപ്പെടുമെന്നു ധനമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
നോട്ട് നിരോധനം ഏർപ്പെടുത്തി നവംബർ എട്ടിനു പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ഡിസംബർ 30നു ശേഷം ബാങ്കുകളിൽ നോട്ടുകൾ മാറാൻ അവസരം നൽകുമെന്നു വാഗ്ദാനം നൽകിയതു ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച തങ്ങളെ സർക്കാർ വഞ്ചിച്ചെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച്, സർക്കാർ നൽകിയ സമയത്തിനുള്ളിൽ നോട്ടുകൾ മാറിവാങ്ങാനാവാത്ത ചിലയാളുകൾ പറയുന്ന കാരണങ്ങൾ വിശ്വാസ്യയോഗ്യമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നോട്ടുകൾ മാറാൻ നിലവിൽ ഉചിതമായ സംവിധാനം ഇല്ലാത്തതാണു പ്രശ്നമെന്നും ചൂണ്ടിക്കാട്ടി.
ഇതുവരെ നോട്ടുകൾ മാറിവാങ്ങാൻ കഴിയാത്തവർക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ മാറാൻ അവസരം നൽകണം. അല്ലാത്ത കേസുകളുണ്ടെങ്കിൽ കോടതികൾക്കു പരിശോധിക്കാം. റദ്ദാക്കിയ നോട്ടുകൾ വാങ്ങി ഏതുതരത്തിലുള്ള പരിശോധനയും നടത്താം.
കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും.
നോട്ട് നിരോധനം ഏർപ്പെടുത്തി നവംബർ എട്ടിനു പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ ഡിസംബർ 30നു ശേഷം ബാങ്കുകളിൽ നോട്ടുകൾ മാറാൻ അവസരം നൽകുമെന്നു വാഗ്ദാനം നൽകിയതു ചൂണ്ടിക്കാട്ടി നൽകിയ ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച തങ്ങളെ സർക്കാർ വഞ്ചിച്ചെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച്, സർക്കാർ നൽകിയ സമയത്തിനുള്ളിൽ നോട്ടുകൾ മാറിവാങ്ങാനാവാത്ത ചിലയാളുകൾ പറയുന്ന കാരണങ്ങൾ വിശ്വാസ്യയോഗ്യമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നോട്ടുകൾ മാറാൻ നിലവിൽ ഉചിതമായ സംവിധാനം ഇല്ലാത്തതാണു പ്രശ്നമെന്നും ചൂണ്ടിക്കാട്ടി.
ഇതുവരെ നോട്ടുകൾ മാറിവാങ്ങാൻ കഴിയാത്തവർക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ മാറാൻ അവസരം നൽകണം. അല്ലാത്ത കേസുകളുണ്ടെങ്കിൽ കോടതികൾക്കു പരിശോധിക്കാം. റദ്ദാക്കിയ നോട്ടുകൾ വാങ്ങി ഏതുതരത്തിലുള്ള പരിശോധനയും നടത്താം.
കേസ് സുപ്രീംകോടതി ഇന്നു പരിഗണിക്കും.