ന്യൂഡൽഹി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അവസാന പരീക്ഷകൾ ഒരേ ദിവസങ്ങളിലാക്കാൻ നീക്കം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും രണ്ടു ഘട്ടങ്ങളിലായി ഒരേ തീയതികളിൽ നടത്താനാണു സിബിഎസ്ഇ ആലോചിക്കുന്നത്. അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനു കൂടുതൽ സമയം ലഭ്യമാകുന്നതിനും വേണ്ടിയാണു പരീക്ഷകൾ ഒരേ ദിവസം നടത്തുന്നതെന്നു സിബിഎസ്ഇ വിശദീകരിക്കുന്നു. ഇതോടൊപ്പം തന്നെ പരീക്ഷാ കാലാവധിയുടെ ദൈർഘ്യം കുറയുമെന്നും വിലയിരുത്തുന്നു.
രാജ്യത്ത് 18,000 അഫിലിയേറ്റഡ് സ്കൂളുകൾ ഉള്ള സിബിഎസ്ഇയുടെ പരീക്ഷകൾ സാധാരണയായി മാർച്ച് ഒന്നു മുതലാണ് ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പൂ കാരണം ഒരാഴചയിലധികം വൈകിപ്പോയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളുടെ വ്യത്യസ്ത സമയക്രമം കാരണം പരീക്ഷകൾ പൂർത്തിയാകാൻ ദീർഘസമയം എടുക്കുന്നു. രണ്ടു പരീക്ഷകളും ഒരേ തീയതികളിൽ ക്രമീകരിക്കുകയാണെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തണമന്നാണു നിലവിലെ ശിപാർശ. നിലവിൽ സിബിഎസ്ഇ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടത്താറില്ല. ഇത്തരത്തിൽ പരീക്ഷകളുടെ സമയദൈർഘ്യം കുറയ്ക്കുന്നത് മൂല്യനിർണയം നടത്തുന്ന അധ്യാപകർക്കു കൂടുതൽ സാവകാശം നൽകുമെന്നാണു വിലയിരുത്തുന്നത്. നിലവിൽ പരീക്ഷകൾ പൂർത്തിയായാൽ ഹ്രസ്വ സമയത്തിനുള്ളിൽ നിന്നാണ് അധ്യാപകർ മൂല്യനിർണയം നടത്തുന്നത്. ഇതു മൂലം മൂല്യനിർണയത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് പരാതികൾ ഉയരുന്നതും പതിവാണ്. നിരവധി പേർ പുനർമൂല്യനിർണയത്തിനും അപേക്ഷ നൽകാറുണ്ട്.
ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ അധികൃതർ സ്കൂൾ പ്രിൻസിപ്പൽമാരുമായി കൂടിക്കാഴ്ച നടത്തി പരീക്ഷ നടത്തിപ്പിന്റെ സമയ ദൈർഘ്യം കുറച്ച് മൂല്യനിർണയത്തിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പുതിയ ശിപാർശ തയാറാക്കിയത്. ഇതിനു പുറമേ മികച്ച മൂല്യ നിർണയം നടത്തുമെന്നുറപ്പുള്ള അധ്യാപകരുടെ പേരുകൾ വിദ്യാർഥികൾകു തന്നെ നിർദേശിക്കുന്ന രീതിയും പരിഗണനയിലുണ്ട്.
മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ പ്രതിഫലത്തിൽ 20 ശതമാനം വർധനവ് വരുത്തണമെന്നും നിർദേശമുണ്ട്. അതിനു, പുറമേ അധ്യാപകർക്ക് മൂല്യ നിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കുറച്ച് പരിധി നിശ്ചയിക്കണമെന്ന ശിപാർശും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഡൽഹിയിലെയും പരിസര സംസ്ഥാനങ്ങളിലെയും സ്കൂൾ പ്രിൻസിപ്പൽമാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പരീക്ഷ നടത്തിപ്പു സംബന്ധിച്ചു സിബിഎസ്ഇയിൽ പുതിയ ശിപാർശ ഉയർന്നു വന്നിരിക്കുന്നത്. സിബിഎസ്ഇ മാനദണ്ഡങ്ങൾ നിർദേശിക്കുന്ന രണ്ടംഗ സമിതി പുതിയ ശിപാർശ പരിശോധിച്ച ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.
രാജ്യത്ത് 18,000 അഫിലിയേറ്റഡ് സ്കൂളുകൾ ഉള്ള സിബിഎസ്ഇയുടെ പരീക്ഷകൾ സാധാരണയായി മാർച്ച് ഒന്നു മുതലാണ് ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പൂ കാരണം ഒരാഴചയിലധികം വൈകിപ്പോയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളുടെ വ്യത്യസ്ത സമയക്രമം കാരണം പരീക്ഷകൾ പൂർത്തിയാകാൻ ദീർഘസമയം എടുക്കുന്നു. രണ്ടു പരീക്ഷകളും ഒരേ തീയതികളിൽ ക്രമീകരിക്കുകയാണെങ്കിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാവിലെയും പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷവും നടത്തണമന്നാണു നിലവിലെ ശിപാർശ. നിലവിൽ സിബിഎസ്ഇ പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടത്താറില്ല. ഇത്തരത്തിൽ പരീക്ഷകളുടെ സമയദൈർഘ്യം കുറയ്ക്കുന്നത് മൂല്യനിർണയം നടത്തുന്ന അധ്യാപകർക്കു കൂടുതൽ സാവകാശം നൽകുമെന്നാണു വിലയിരുത്തുന്നത്. നിലവിൽ പരീക്ഷകൾ പൂർത്തിയായാൽ ഹ്രസ്വ സമയത്തിനുള്ളിൽ നിന്നാണ് അധ്യാപകർ മൂല്യനിർണയം നടത്തുന്നത്. ഇതു മൂലം മൂല്യനിർണയത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് പരാതികൾ ഉയരുന്നതും പതിവാണ്. നിരവധി പേർ പുനർമൂല്യനിർണയത്തിനും അപേക്ഷ നൽകാറുണ്ട്.
ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ അധികൃതർ സ്കൂൾ പ്രിൻസിപ്പൽമാരുമായി കൂടിക്കാഴ്ച നടത്തി പരീക്ഷ നടത്തിപ്പിന്റെ സമയ ദൈർഘ്യം കുറച്ച് മൂല്യനിർണയത്തിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പുതിയ ശിപാർശ തയാറാക്കിയത്. ഇതിനു പുറമേ മികച്ച മൂല്യ നിർണയം നടത്തുമെന്നുറപ്പുള്ള അധ്യാപകരുടെ പേരുകൾ വിദ്യാർഥികൾകു തന്നെ നിർദേശിക്കുന്ന രീതിയും പരിഗണനയിലുണ്ട്.
മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ പ്രതിഫലത്തിൽ 20 ശതമാനം വർധനവ് വരുത്തണമെന്നും നിർദേശമുണ്ട്. അതിനു, പുറമേ അധ്യാപകർക്ക് മൂല്യ നിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കുറച്ച് പരിധി നിശ്ചയിക്കണമെന്ന ശിപാർശും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഡൽഹിയിലെയും പരിസര സംസ്ഥാനങ്ങളിലെയും സ്കൂൾ പ്രിൻസിപ്പൽമാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പരീക്ഷ നടത്തിപ്പു സംബന്ധിച്ചു സിബിഎസ്ഇയിൽ പുതിയ ശിപാർശ ഉയർന്നു വന്നിരിക്കുന്നത്. സിബിഎസ്ഇ മാനദണ്ഡങ്ങൾ നിർദേശിക്കുന്ന രണ്ടംഗ സമിതി പുതിയ ശിപാർശ പരിശോധിച്ച ശേഷം ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും.