ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം തീർക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളെ സ്വാഗതം ചെയ്യുന്നതായി എം ഐ ഷാനവാസ് എംപി.
തുച്ഛമായതും ജീവിക്കാൻ ഉതകുന്നതുമല്ലാത്ത ശന്പളമാണ് കേരളത്തിലെ നഴ്സുമാർക്ക് ലഭിക്കുന്നത് .അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ മനസാക്ഷി നഴ്സുമാരോടൊപ്പം നിൽക്കുന്നതും. നഴ്സുമാർക്ക് ശന്പളം കൂട്ടി നൽകുന്നത് പാവപ്പെട്ട രോഗികളുടെ ബില്ലുകൾ കൂട്ടിയാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രികളെ രണ്ടായി തരം തിരിച്ച് ഓരോ ചികിത്സയുടെയും നിരക്കുകൾ ഈ ചർച്ചയിൽ തീരുമാനിച്ച് സർക്കാർ പ്രഖ്യാപിക്കേണ്ടതാണ്. നഴ്സുമാരുടെ ശന്പള പരിഷ്ക്കരണത്തിന്റെ മറവിൽ രോഗികളെ പിഴിയാൻ മാനേജ്മെന്റുകളെ അനുവദിക്കരുത്അപ്രകാരം ചെയ്താൽ ശക്തമായ പ്രക്ഷോഭത്തിന് രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന സംഘടനകളും തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.
തുച്ഛമായതും ജീവിക്കാൻ ഉതകുന്നതുമല്ലാത്ത ശന്പളമാണ് കേരളത്തിലെ നഴ്സുമാർക്ക് ലഭിക്കുന്നത് .അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ മനസാക്ഷി നഴ്സുമാരോടൊപ്പം നിൽക്കുന്നതും. നഴ്സുമാർക്ക് ശന്പളം കൂട്ടി നൽകുന്നത് പാവപ്പെട്ട രോഗികളുടെ ബില്ലുകൾ കൂട്ടിയാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ ആശുപത്രികളെ രണ്ടായി തരം തിരിച്ച് ഓരോ ചികിത്സയുടെയും നിരക്കുകൾ ഈ ചർച്ചയിൽ തീരുമാനിച്ച് സർക്കാർ പ്രഖ്യാപിക്കേണ്ടതാണ്. നഴ്സുമാരുടെ ശന്പള പരിഷ്ക്കരണത്തിന്റെ മറവിൽ രോഗികളെ പിഴിയാൻ മാനേജ്മെന്റുകളെ അനുവദിക്കരുത്അപ്രകാരം ചെയ്താൽ ശക്തമായ പ്രക്ഷോഭത്തിന് രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന സംഘടനകളും തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു.