ദ ഹേഗ്: മൂന്നു വർഷം മുന്പ് മിസൈൽ ആക്രമണത്തിൽ മലേഷ്യൻ വിമാനം എംഎച്ച്17 തകർന്നു മരിച്ച 298 പേരുടെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് നെതർലൻഡ്സ്. മരിച്ചവർക്കായി ആംസ്റ്റർഡാമിൽ റിബണിന്റെ ആകൃതിയിൽ 298 മരങ്ങൾ നട്ടു.
മരിച്ചവരുടെ ബന്ധുക്കളായ രണ്ടായിരം പേർക്കൊപ്പം ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിന്റെ ഉത്തരവാദിത്വവും റഷ്യക്കാണെന്ന് യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ കീവിൽ പറഞ്ഞു.
നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്കു പറക്കുകയായിരുന്ന യാത്രാവിമാനത്തിൽ മിസൈൽ ഏറ്റത് യുക്രെയിന്റെ ആകാശത്തുവച്ചായിരുന്നു.
മരിച്ചവരുടെ ബന്ധുക്കളായ രണ്ടായിരം പേർക്കൊപ്പം ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. ദുരന്തത്തിന്റെ ഉത്തരവാദിത്വവും റഷ്യക്കാണെന്ന് യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ കീവിൽ പറഞ്ഞു.
നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്കു പറക്കുകയായിരുന്ന യാത്രാവിമാനത്തിൽ മിസൈൽ ഏറ്റത് യുക്രെയിന്റെ ആകാശത്തുവച്ചായിരുന്നു.