ന്യൂയോർക്ക്: ‘സോംബി’(രക്തദാഹികളായ പ്രേതങ്ങളുടെ കഥപറയുന്ന) സിനിമകളിലൂടെ പ്രശസ്തനായ ജോർജ് എ. റൊമേരോ (77) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലിരിക്കേ ടോറന്റോയിൽവച്ചായിരുന്നു അന്ത്യം.
1968ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ്’ എന്ന ചിത്രമായിരുന്നു റൊമേരോയുടെ സോംബി സീരീസിന്റെ തുടക്കം. ചിത്രം അന്നത്തെ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. തുടർന്ന് 1978ലെ ഹിറ്റായ ‘ഡോൺ ഓഫ് ദ ഡെഡ്’ ഉൾപ്പെടെ അഞ്ച് സോംബി സിനിമകൾ ഇറക്കി. ‘ലാൻഡ് ഓഫ് ദ ഡെഡ്’ (2005), ‘ഡയറി ഓഫ് ദ ഡെഡ്’ (2007), ‘സർവൈവൽ ഓഫ് ദ ഡെഡ്’ (2009) തുടങ്ങിയവയായിരുന്നു സോംബി സീരീസിലെ മറ്റു ചിത്രങ്ങൾ.
ദെയേഴ്സ് ഓൾ വേയ്സ് വാനില (1971), വാന്പയർ സിനിമയായ മാർട്ടിൻ (1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണു റൊമേറോയുടെ മറ്റു ചിത്രങ്ങൾ.
1968ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ്’ എന്ന ചിത്രമായിരുന്നു റൊമേരോയുടെ സോംബി സീരീസിന്റെ തുടക്കം. ചിത്രം അന്നത്തെ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. തുടർന്ന് 1978ലെ ഹിറ്റായ ‘ഡോൺ ഓഫ് ദ ഡെഡ്’ ഉൾപ്പെടെ അഞ്ച് സോംബി സിനിമകൾ ഇറക്കി. ‘ലാൻഡ് ഓഫ് ദ ഡെഡ്’ (2005), ‘ഡയറി ഓഫ് ദ ഡെഡ്’ (2007), ‘സർവൈവൽ ഓഫ് ദ ഡെഡ്’ (2009) തുടങ്ങിയവയായിരുന്നു സോംബി സീരീസിലെ മറ്റു ചിത്രങ്ങൾ.
ദെയേഴ്സ് ഓൾ വേയ്സ് വാനില (1971), വാന്പയർ സിനിമയായ മാർട്ടിൻ (1978), ക്രീപ് ഷോ (1982) തുടങ്ങിയവയാണു റൊമേറോയുടെ മറ്റു ചിത്രങ്ങൾ.