ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുടെ തലവൻ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു റിപ്പോർട്ടുകൾ. ഇറാക്കിലെയും കുർദ് മേഖലയിലെയും സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ സൂചന നല്കിയത്.
സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടന കഴിഞ്ഞയാഴ്ച ബാഗ്ദാദി കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു. എന്നാൽ, അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.ബാഗ്ദാദി സിറിയയിലെ റാഖായ്ക്കു സമീപം ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചുവെന്ന് ഇറാക്കിലെ ഇന്റലിജൻസ് വിഭാഗം മേധാവി അബു അലി ബസ്രി പറഞ്ഞു. ബാഗ്ദാദി ജീവനോടെയുണ്ടെന്ന് കുർദിഷ് സേനയിലെ ഭീകരവിരുദ്ധവിഭാഗം നേതാവ് ലഹൂർ തലബാനിയും പറഞ്ഞു.
ആസ്ഥാന നഗരമായ മൊസൂൾ കൈവിടേണ്ടിവന്നുവെങ്കിലും ഐഎസ് ഇപ്പോഴും ശക്തമാണെന്നും ലോകമെന്പാടുമുള്ള നഗരങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്നും ബസ്രി മുന്നറിയിപ്പു നല്കി. ഐഎസിന്റെ തലസ്ഥാനമായിരുന്ന മൊസൂൾ കഴിഞ്ഞയാഴ്ചയാണ് ഇറാക്കി സേന തിരിച്ചുപിടിച്ചത്.
സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടന കഴിഞ്ഞയാഴ്ച ബാഗ്ദാദി കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നു. എന്നാൽ, അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.ബാഗ്ദാദി സിറിയയിലെ റാഖായ്ക്കു സമീപം ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചുവെന്ന് ഇറാക്കിലെ ഇന്റലിജൻസ് വിഭാഗം മേധാവി അബു അലി ബസ്രി പറഞ്ഞു. ബാഗ്ദാദി ജീവനോടെയുണ്ടെന്ന് കുർദിഷ് സേനയിലെ ഭീകരവിരുദ്ധവിഭാഗം നേതാവ് ലഹൂർ തലബാനിയും പറഞ്ഞു.
ആസ്ഥാന നഗരമായ മൊസൂൾ കൈവിടേണ്ടിവന്നുവെങ്കിലും ഐഎസ് ഇപ്പോഴും ശക്തമാണെന്നും ലോകമെന്പാടുമുള്ള നഗരങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്നും ബസ്രി മുന്നറിയിപ്പു നല്കി. ഐഎസിന്റെ തലസ്ഥാനമായിരുന്ന മൊസൂൾ കഴിഞ്ഞയാഴ്ചയാണ് ഇറാക്കി സേന തിരിച്ചുപിടിച്ചത്.