ബ്രസൽസ്: ഏപ്രിലിൽ സിറിയയിൽ നടന്ന വിഷവാതക പ്രയോഗത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന എട്ട് പട്ടാള ഉദ്യോഗസ്ഥർക്കും എട്ട് ശാസ്ത്രജ്ഞർക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. നിരവധി സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് സിറിയയിലെ ബഷാർ അൽ അസാദ് ഭരണകൂടമാണെന്ന് ആരോപിക്കപ്പെടുന്നു. അസാദ് ഭരണകൂടം ഇതു നിഷേധിക്കുന്നു.
ഇഡ്ലിബ് പ്രവിശ്യയിലെ ഖാൻഷെയ്ഖൂനിൽ സരിൻ എന്ന വിഷവാതകമാണു പ്രയോഗിക്കപ്പെട്ടത്. അസാദിനെതിരേ പോരാടുന്ന വിമതർക്ക് ഇതിനുള്ള ശേഷിയില്ലെന്നു യൂറോപ്യൻ യൂണിയൻ പറയുന്നു.
ഇഡ്ലിബ് പ്രവിശ്യയിലെ ഖാൻഷെയ്ഖൂനിൽ സരിൻ എന്ന വിഷവാതകമാണു പ്രയോഗിക്കപ്പെട്ടത്. അസാദിനെതിരേ പോരാടുന്ന വിമതർക്ക് ഇതിനുള്ള ശേഷിയില്ലെന്നു യൂറോപ്യൻ യൂണിയൻ പറയുന്നു.