ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആയുധങ്ങളുമായി ഒരാൾ പിടിയിൽ. അഞ്ച് പിസ്റ്റളുകളുമായി ഇരുപത്തിനാലുകാരനായ വിതരണക്കാരനെയാണ് ഡൽഹി പോലീസ് അറസ്റ്റു ചെയ്തത്.
മധ്യപ്രദേശ് ഖർഗോൺ സ്വദേശിയായ അനിൽ ശർമയാണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് ഒൻപതിനു അനിലിനെ സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക്ഷ ഗോദര പറഞ്ഞു.
അതേസമയം ഡൽഹിയിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. പതിനായിരത്തിലധികം പോലീസുകാരെയാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
മധ്യപ്രദേശ് ഖർഗോൺ സ്വദേശിയായ അനിൽ ശർമയാണ് പിടിയിലായത്. ഇയാൾ വർഷങ്ങളായി ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് ഒൻപതിനു അനിലിനെ സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക്ഷ ഗോദര പറഞ്ഞു.
അതേസമയം ഡൽഹിയിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. പതിനായിരത്തിലധികം പോലീസുകാരെയാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.