മുംബൈ: രാജ്യത്തെ റീട്ടെയ്ൽ ഉപഭോക്തൃവസ്തുക്കളുടെ വിലസൂചിക കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 7.44 ശതമാനത്തിലെത്തി. പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഉൽപന്നങ്ങളുടെ വില കുതിക്കുന്നതായി ആണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റതോത് ഉയരാൻ കാരണമായത്.
ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ അഞ്ച് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്.
വിലക്കയറ്റതോത് 6.6 ശതമാനം ആയിരിക്കുമെന്ന സാമ്പത്തികവിദഗ്ധരുടെ പ്രവചനം തകിടംമറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയത്. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തില്ലെന്ന് സൂചനയാണ് വിലക്കയറ്റതോത് നൽകുന്നത്.
തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റതോത് ഉയരാൻ കാരണമായത്.
ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ അഞ്ച് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്.
വിലക്കയറ്റതോത് 6.6 ശതമാനം ആയിരിക്കുമെന്ന സാമ്പത്തികവിദഗ്ധരുടെ പ്രവചനം തകിടംമറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയത്. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തില്ലെന്ന് സൂചനയാണ് വിലക്കയറ്റതോത് നൽകുന്നത്.