അമരാവതി: തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ആറ് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലി പിടിയിൽ. കുട്ടിയെ ആക്രമിച്ചതിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടൂ.
ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിക്കും. ഓരോ സംഘത്തിനൊപ്പവും ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ അയക്കാനും തീരുമാനമായി.
വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്രദര്‍ശനത്തിന് പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
പിറ്റേന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് മരിച്ചത്.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടൂ.
ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിക്കും. ഓരോ സംഘത്തിനൊപ്പവും ഒരു ഫോറസ്റ്റ് ഗാര്‍ഡിനെ അയക്കാനും തീരുമാനമായി.
വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്രദര്‍ശനത്തിന് പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
പിറ്റേന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. ആന്ധ്ര സ്വദേശി ലക്ഷിത ആണ് മരിച്ചത്.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.