ഫ്ലോറിഡ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സര ട്വന്റി-20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. അവസാന മത്സരത്തിലെ എട്ട് വിക്കറ്റ് ജയത്തോടെയാണ് വിൻഡീസ് 3-2 എന്ന നിലയിൽ പരമ്പര കൈപ്പിടിയിലാക്കിയത്.
ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ബ്രാൻഡൻ കിംഗ്(85*) - നിക്കൊളാസ് പി.(47) സഖ്യത്തിന്റെ തേരിലേറി രണ്ട് ഓവർ ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു.
സ്കോർ:
ഇന്ത്യ 165/9(20)
വെസ്റ്റ് ഇൻഡീസ് 171/2(20)
രണ്ടാം വിക്കറ്റിൽ് കിംഗ് - നിക്കൊളാസ് സഖ്യം നേടിയ 102 റൺസാണ് പരമ്പര ഇന്ത്യയുടെ പക്കൽ നിന്ന് വഴുതിപ്പോകാൻ കാരണം. കിംഗ് 55 പന്തിൽ ആറ് ഫോറുകളും ആറ് സിക്സറുകളും നേടി. ഷായ് ഹോപ് 22 റൺസുമായി പുറത്താകാതെ നിന്നു.
തിലക് വർമ, യശസ്വി ജെയ്സ്വാൾ അടക്കം എട്ട് ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും ഇന്ത്യയ്ക്ക് റൺചോർച്ച തടയാനായില്ല. വർമയും അർഷ്ദീപ് സിംഗുമാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാർ.
നേരത്തെ, സൂര്യകുമാർ യാദവ്(45 പന്തിൽ 61) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 27 റൺസ് നേടിയ വർമയാണ് ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. മലയാളി താരം സഞ്ജു സാംസണ് 13 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. നാലോവറിൽ 31 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് പിഴുത് കളിയിലെ കേമനായ റൊമാരിയോ ഷേപ്പേഡ് ആണ് ഇന്ത്യയെ പിടിച്ചുനിർത്തിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വിൻഡീസിനെതിരെ തിരിച്ചുവന്നാണ് ഇന്ത്യ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങൾ ജയിച്ചത്. എന്നാൽ അവസാനമത്സരത്തിൽ വിൻഡീസ് തിരിച്ചടിച്ചു. പരമ്പരയിലാകെ 176 റൺസ് നേടിയ നിക്കൊളാസ് ആണ് പ്ലേയർ ഓഫ് ദ സീരീസ്.
ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ബ്രാൻഡൻ കിംഗ്(85*) - നിക്കൊളാസ് പി.(47) സഖ്യത്തിന്റെ തേരിലേറി രണ്ട് ഓവർ ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു.
സ്കോർ:
ഇന്ത്യ 165/9(20)
വെസ്റ്റ് ഇൻഡീസ് 171/2(20)
രണ്ടാം വിക്കറ്റിൽ് കിംഗ് - നിക്കൊളാസ് സഖ്യം നേടിയ 102 റൺസാണ് പരമ്പര ഇന്ത്യയുടെ പക്കൽ നിന്ന് വഴുതിപ്പോകാൻ കാരണം. കിംഗ് 55 പന്തിൽ ആറ് ഫോറുകളും ആറ് സിക്സറുകളും നേടി. ഷായ് ഹോപ് 22 റൺസുമായി പുറത്താകാതെ നിന്നു.
തിലക് വർമ, യശസ്വി ജെയ്സ്വാൾ അടക്കം എട്ട് ബൗളർമാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും ഇന്ത്യയ്ക്ക് റൺചോർച്ച തടയാനായില്ല. വർമയും അർഷ്ദീപ് സിംഗുമാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാർ.
നേരത്തെ, സൂര്യകുമാർ യാദവ്(45 പന്തിൽ 61) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 27 റൺസ് നേടിയ വർമയാണ് ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. മലയാളി താരം സഞ്ജു സാംസണ് 13 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. നാലോവറിൽ 31 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് പിഴുത് കളിയിലെ കേമനായ റൊമാരിയോ ഷേപ്പേഡ് ആണ് ഇന്ത്യയെ പിടിച്ചുനിർത്തിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച വിൻഡീസിനെതിരെ തിരിച്ചുവന്നാണ് ഇന്ത്യ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങൾ ജയിച്ചത്. എന്നാൽ അവസാനമത്സരത്തിൽ വിൻഡീസ് തിരിച്ചടിച്ചു. പരമ്പരയിലാകെ 176 റൺസ് നേടിയ നിക്കൊളാസ് ആണ് പ്ലേയർ ഓഫ് ദ സീരീസ്.