ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ ദയാഹർജിയിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും പാക് സൈനികമേധാവി ജനറൽ ഖമർ ജാദവ് ബജ്വ ദയാഹർജി പരിശോധിക്കുകയാണെന്നു പാക്കിസ്ഥാൻ സൈന്യം . ജാദവിന്റെ ദയാഹർജിയിൽ ജനറൽ ബജ്വ അന്തിമ തീരുമാനമെടുക്കമെന്നു പാക് സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമശൃംഖലയായ ഐഎസ്പിആർ (ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ്) ഡയറക്ടർ ജനറൽ മേജർ ജനറൽ ആസിഫ് ഗഫൂർ അറിയിച്ചു.
കുൽഭൂഷൺ ജാദവ് ജൂൺ 22നു നല്കിയ ദയാഹർജി പാക് സൈനിക കോടതി തള്ളിയിരുന്നു. കുൽഭൂഷണിന്റെ അമ്മ അവന്തിക ജാദവ് നല്കിയ ദയാഹർജിയും പാക്കിസ്ഥാന്റെ പരിഗണനയിലുണ്ട്.
കുൽഭൂഷന്റെ ദയാഹർജിയിൽ വൈകാതെ തീരുമാനമുണ്ടാകും. യോഗ്യതാനുസരണം ഹർജി സൈനിക മേധാവി പരിഗണിക്കുമെന്നും മേജർ ജനറൽ ആസിഫ് ഗഫൂർ റാവൽപിണ്ടിയിൽ പറഞ്ഞു. സൈനിക മേധാവിയുടെ ദയാവായ്പിനായി ഹർജി നല്കാൻ കുൽഭൂഷൺ അർഹനാണ്. അവിടെ ഹർജി തള്ളിയാൽ പാക്കിസ്ഥാൻ പ്രസിഡന്റിനു മുന്പാകെ ദയാഹർജി നല്കാനും അവസരമുണ്ട്- ആസിഫ് ഗഫൂർ കൂട്ടിച്ചേർത്തു.
വിയന്ന കരാർ ലംഘിച്ച് കുൽഭൂഷണിന് നയതന്ത്രപരിരക്ഷ പാക്കിസ്ഥാൻ നിഷേധിച്ചിരിക്കുകയാണ്. നയതന്ത്രസഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് പതിനാറുതവണ ഇന്ത്യ പാക്കിസ്ഥാനു കത്തുനല്കിയെങ്കിലും ഫലമുണ്ടായില്ല. കുൽഭൂഷണിന്റെ അമ്മ അവന്തികയുടെ വീസ അപേക്ഷയിന്മേലും പാക്കിസ്ഥാൻ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. അവന്തികയുടെ വീസ പരിഗണനയിലുണ്ടെന്നു കഴിഞ്ഞ വ്യാഴാഴ്ച പാക് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇന്ത്യയുടെ അപ്പീലിന്മേൽ രാന്ത്യാന്തര കോടതി കുൽഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ ജാദവിനെ ഏപ്രിലിലാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞവർഷം മാർച്ച് മൂന്നിന് ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു നാൽപ്പത്തിയാറുകാരനായ ഇദ്ദേഹം. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് ജാദവ്.
കുൽഭൂഷൺ ജാദവ് ജൂൺ 22നു നല്കിയ ദയാഹർജി പാക് സൈനിക കോടതി തള്ളിയിരുന്നു. കുൽഭൂഷണിന്റെ അമ്മ അവന്തിക ജാദവ് നല്കിയ ദയാഹർജിയും പാക്കിസ്ഥാന്റെ പരിഗണനയിലുണ്ട്.
കുൽഭൂഷന്റെ ദയാഹർജിയിൽ വൈകാതെ തീരുമാനമുണ്ടാകും. യോഗ്യതാനുസരണം ഹർജി സൈനിക മേധാവി പരിഗണിക്കുമെന്നും മേജർ ജനറൽ ആസിഫ് ഗഫൂർ റാവൽപിണ്ടിയിൽ പറഞ്ഞു. സൈനിക മേധാവിയുടെ ദയാവായ്പിനായി ഹർജി നല്കാൻ കുൽഭൂഷൺ അർഹനാണ്. അവിടെ ഹർജി തള്ളിയാൽ പാക്കിസ്ഥാൻ പ്രസിഡന്റിനു മുന്പാകെ ദയാഹർജി നല്കാനും അവസരമുണ്ട്- ആസിഫ് ഗഫൂർ കൂട്ടിച്ചേർത്തു.
വിയന്ന കരാർ ലംഘിച്ച് കുൽഭൂഷണിന് നയതന്ത്രപരിരക്ഷ പാക്കിസ്ഥാൻ നിഷേധിച്ചിരിക്കുകയാണ്. നയതന്ത്രസഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് പതിനാറുതവണ ഇന്ത്യ പാക്കിസ്ഥാനു കത്തുനല്കിയെങ്കിലും ഫലമുണ്ടായില്ല. കുൽഭൂഷണിന്റെ അമ്മ അവന്തികയുടെ വീസ അപേക്ഷയിന്മേലും പാക്കിസ്ഥാൻ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. അവന്തികയുടെ വീസ പരിഗണനയിലുണ്ടെന്നു കഴിഞ്ഞ വ്യാഴാഴ്ച പാക് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇന്ത്യയുടെ അപ്പീലിന്മേൽ രാന്ത്യാന്തര കോടതി കുൽഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ ജാദവിനെ ഏപ്രിലിലാണ് പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. കഴിഞ്ഞവർഷം മാർച്ച് മൂന്നിന് ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണ് ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു നാൽപ്പത്തിയാറുകാരനായ ഇദ്ദേഹം. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് ജാദവ്.