സിഡ്നി: അന്തരിച്ച വിമത നേതാവ് ലിയു സിയാബോയുടെ ഭാര്യ സിയു സിയയെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കാൻ ചൈനീസ് ഭരണകൂടം തയാറാകണമെന്ന് ഓസ്ട്രേലിയ. സിയയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനവും പിൻവലിക്കണമെന്നു വിദേശകാര്യമന്ത്രി ജൂലി ബിഷപ് ആവശ്യപ്പെട്ടു.
ഭരണപരിഷ്കരണം ആവശ്യപ്പെട്ടതിനു 2009 മുതൽ തടങ്കലിലാക്കപ്പെട്ട സിയാബോ കരൾ അർബുദത്തെതുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. 2010 ൽ സിയാബോയ്ക്കു സമാധാനത്തിനുള്ള നൊബേൽ ലഭിച്ചെങ്കിലും പുരസ്കാരം വാങ്ങാൻ ചൈനീസ് സർക്കാർ അനുവദിച്ചില്ല. നൊബേൽ ലഭിച്ചതിനു പിന്നാലെയാണു ഭാര്യ സിയയെ ഒരു കുറ്റവും ചുമത്താതെ വീട്ടുതടങ്കലിലാക്കിയത്.
സിയ സ്വതന്ത്രയാണെന്നും പൗരയെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ടെന്നുമാണ് ശനിയാഴ്ച ചൈനീസ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ സിയയുടെ താമസസ്ഥലം അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല.
ഭരണപരിഷ്കരണം ആവശ്യപ്പെട്ടതിനു 2009 മുതൽ തടങ്കലിലാക്കപ്പെട്ട സിയാബോ കരൾ അർബുദത്തെതുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. 2010 ൽ സിയാബോയ്ക്കു സമാധാനത്തിനുള്ള നൊബേൽ ലഭിച്ചെങ്കിലും പുരസ്കാരം വാങ്ങാൻ ചൈനീസ് സർക്കാർ അനുവദിച്ചില്ല. നൊബേൽ ലഭിച്ചതിനു പിന്നാലെയാണു ഭാര്യ സിയയെ ഒരു കുറ്റവും ചുമത്താതെ വീട്ടുതടങ്കലിലാക്കിയത്.
സിയ സ്വതന്ത്രയാണെന്നും പൗരയെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ടെന്നുമാണ് ശനിയാഴ്ച ചൈനീസ് വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ സിയയുടെ താമസസ്ഥലം അടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല.