കൊച്ചി:എന്‍എസ്എസിന്റെ നാമജപഘോഷയാത്രയ്ക്കെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേയ്ക്കാണ് സ്റ്റേ അനുവദിച്ചത്.
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരേ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ ഘോഷയാത്രയ്ക്കെതിരേ ഗതാഗതം തടസപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ഇതിനെതിരേ കേസിലെ ഒന്നാം പ്രതിയായ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരേ കേസെടുത്തത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാരുന്നു ഹര്‍ജി. ഇതോടെ കേസില്‍ വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് കോടതി തടഞ്ഞു.
അതേസമയം ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരേ എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ ഘോഷയാത്രയ്ക്കെതിരേ ഗതാഗതം തടസപ്പെടുത്തി എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ഇതിനെതിരേ കേസിലെ ഒന്നാം പ്രതിയായ എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങള്‍ക്കെതിരേ കേസെടുത്തത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാരുന്നു ഹര്‍ജി. ഇതോടെ കേസില്‍ വിധി വരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് കോടതി തടഞ്ഞു.
അതേസമയം ഇവര്‍ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.