ന്യൂഡൽഹി: പഞ്ചാബി ഗായകന് സിദ്ധു മൂസ് വാലയെ കൊലപ്പെടുത്താന്‍ തോക്കുകള്‍ കൈമാറിയയാള്‍ പിടിയില്‍. അന്താരാഷ്ട്ര ആയുധ ഇടപാടുകാരനും നിരവധി കേസുകളിൽ പോലീസ് തിരയുന്നയാളുമായ ധർമൻജോത് സിംഗ് കഹ്ലോയെ അമേരിക്കൻ പോലീസാണ് കസ്റ്റഡിയിലെടുത്തത്.
ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ധർമൻജോത്. സിദ്ധു മൂസ് വാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കഹ്ലോ ഗോൾഡി ബ്രാറിന് നൽകിയെന്നാണ് റിപ്പോർട്ട്.
സിദ്ധു മൂസ് വാല കൊലക്കേസുമായി ബന്ധമുള്ളവരാണ് ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവർ. ഗോൾഡി ബ്രാർ കാനഡയിൽ ഒളിവിൽ കഴിയുകയാണ്. ലോറൻസ് ബിഷ്ണോയി ബട്ടിൻഡ സെൻട്രൽ ജയിലിലാണുള്ളത്.
2022 മെയ് 29 ന് മാൻസയിലെ ജവഹർകെ ഗ്രാമത്തിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ആക്രമികൾ സിദ്ധുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഗുണ്ടാനേതാക്കളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ധർമൻജോത്. സിദ്ധു മൂസ് വാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കഹ്ലോ ഗോൾഡി ബ്രാറിന് നൽകിയെന്നാണ് റിപ്പോർട്ട്.
സിദ്ധു മൂസ് വാല കൊലക്കേസുമായി ബന്ധമുള്ളവരാണ് ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവർ. ഗോൾഡി ബ്രാർ കാനഡയിൽ ഒളിവിൽ കഴിയുകയാണ്. ലോറൻസ് ബിഷ്ണോയി ബട്ടിൻഡ സെൻട്രൽ ജയിലിലാണുള്ളത്.
2022 മെയ് 29 ന് മാൻസയിലെ ജവഹർകെ ഗ്രാമത്തിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ആക്രമികൾ സിദ്ധുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.