കോട്ടയം: വാകത്താനത്ത് കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്.
80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാബുവിന്റെ കാറിന് ചൊവ്വാഴ്ച രാവിലെയാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു മടങ്ങിവരവേ, വീടിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണു കാര്‍ കത്തിയത്.
ആദ്യം പുക ഉയരുകയും തുടര്‍ന്നു സ്ഫോടന ശബ്ദത്തോടെ കാര്‍ വേഗം കത്തിയമരുകയുമായിരുന്നു. അയല്‍വാസി ബഹളം വച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ ഭാര്യയും മകനും ചേര്‍ന്നാണ് സാബുവിനെ സാഹസികമായി പുറത്തെത്തിച്ചത്.
സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാലും കാറിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നതിനാലും സാബുവിനെ പുറത്തെത്തിക്കാന്‍ വൈകി. ഉടൻ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാബുവിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഹ്യൂണ്ടായ്യുടെ ഐ ടെന്‍ കാറാണു കത്തിനശിച്ചത്. ചങ്ങനാശേരിയില്‍നിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു.
80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സാബുവിന്റെ കാറിന് ചൊവ്വാഴ്ച രാവിലെയാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു മടങ്ങിവരവേ, വീടിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണു കാര്‍ കത്തിയത്.
ആദ്യം പുക ഉയരുകയും തുടര്‍ന്നു സ്ഫോടന ശബ്ദത്തോടെ കാര്‍ വേഗം കത്തിയമരുകയുമായിരുന്നു. അയല്‍വാസി ബഹളം വച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ ഭാര്യയും മകനും ചേര്‍ന്നാണ് സാബുവിനെ സാഹസികമായി പുറത്തെത്തിച്ചത്.
സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാലും കാറിന്റെ വാതില്‍ പൂട്ടിയ നിലയിലായിരുന്നതിനാലും സാബുവിനെ പുറത്തെത്തിക്കാന്‍ വൈകി. ഉടൻ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സാബുവിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഹ്യൂണ്ടായ്യുടെ ഐ ടെന്‍ കാറാണു കത്തിനശിച്ചത്. ചങ്ങനാശേരിയില്‍നിന്ന് അഗ്നിശമന സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് അഗ്നിശമനസേന അറിയിച്ചു.