കോട്ടയം: ഉപതെരഞ്ഞെടുപ്പിന് അങ്കത്തട്ട് ഒരുങ്ങിയതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇനി പുതുപ്പള്ളിയിലേക്കാണ്. ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഉറങ്ങുന്ന മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല. പോയ രണ്ട് തെരഞ്ഞെടുപ്പിലും ഉമ്മൻ ചാണ്ടി എന്ന അതികായന് കടുത്ത മത്സരം നൽകിയ സിപിഎമ്മും ഇടത് മുന്നണിയും ഇത്തവണ ഭയപ്പെടുന്നത് സഹതാപ തരംഗത്തെ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് ഇരു മുന്നണികളും മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. പ്രമുഖ നേതാക്കൾക്ക് ചുമതലകൾ വീതിച്ച് നൽകിയാണ് സിപിഎം തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയത്. മണ്ഡലത്തിന്റെ ആകെ മേൽനോട്ടം മന്ത്രി വി.എൻ.വാസവനാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരിട്ട് പങ്കെടുത്ത മണ്ഡലത്തിലെ 182 ബൂത്തുകളിലേയും ചുമതലക്കാരുടേയും യോഗം തിങ്കളാഴ്ച കോട്ടയത്ത് ചേർന്നിരുന്നു. മണ്ഡലം, ബ്ലോക്കു പ്രസിഡണ്ടുമാരും കെപിസിസി, ഡിസിസി നേതാക്കളും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് തുടങ്ങി മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം ഉണ്ടെങ്കിലും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്ന ഏകകാര്യം സഹതാപ തരംഗമാണ്. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഇപ്പോഴും ആളുകളുടെ ഒഴുക്കാണ്. ഈ നില തുടർന്നാൽ 28 ദിവസം മാത്രം അകലയുള്ള തെരഞ്ഞെടുപ്പിൽ മൺമറഞ്ഞ ഉമ്മൻ ചാണ്ടി ഭീഷണിയാകുമെന്ന് ഇടതു മുന്നണി ഭയപ്പെടുന്നുണ്ട്.
വിലക്കയറ്റം ഉൾപ്പടെ നിരവധി ഭരണവിരുദ്ധ വികാരങ്ങൾ ഉയർത്തിയാകും പ്രചാരണ രംഗത്തിറങ്ങുക എന്ന് യുഡിഎഫ് പറയുന്നുണ്ടെങ്കിലും ഉമ്മൻ ചാണ്ടി വികാരം പരമാവധി മുതലാക്കുക എന്നത് തന്നെയാകും മുന്നണിയുടെ ലക്ഷ്യം.
പുതുപ്പള്ളി ജയിച്ച് കയറിയാൽ തുടർ ഭരണത്തിൽ തിളങ്ങി നിൽക്കുന്ന എൽഡിഎഫിനെ അടിക്കാൻ യുഡിഎഫിന് വടിയാകും. ഈ വടി അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപകരിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽ കണ്ട് ഇരു മുന്നണികളും മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. പ്രമുഖ നേതാക്കൾക്ക് ചുമതലകൾ വീതിച്ച് നൽകിയാണ് സിപിഎം തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയത്. മണ്ഡലത്തിന്റെ ആകെ മേൽനോട്ടം മന്ത്രി വി.എൻ.വാസവനാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നേരിട്ട് പങ്കെടുത്ത മണ്ഡലത്തിലെ 182 ബൂത്തുകളിലേയും ചുമതലക്കാരുടേയും യോഗം തിങ്കളാഴ്ച കോട്ടയത്ത് ചേർന്നിരുന്നു. മണ്ഡലം, ബ്ലോക്കു പ്രസിഡണ്ടുമാരും കെപിസിസി, ഡിസിസി നേതാക്കളും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.സി.ജോസഫ് തുടങ്ങി മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും ഭരണം ഉണ്ടെങ്കിലും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്ന ഏകകാര്യം സഹതാപ തരംഗമാണ്. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലേക്ക് ഇപ്പോഴും ആളുകളുടെ ഒഴുക്കാണ്. ഈ നില തുടർന്നാൽ 28 ദിവസം മാത്രം അകലയുള്ള തെരഞ്ഞെടുപ്പിൽ മൺമറഞ്ഞ ഉമ്മൻ ചാണ്ടി ഭീഷണിയാകുമെന്ന് ഇടതു മുന്നണി ഭയപ്പെടുന്നുണ്ട്.
വിലക്കയറ്റം ഉൾപ്പടെ നിരവധി ഭരണവിരുദ്ധ വികാരങ്ങൾ ഉയർത്തിയാകും പ്രചാരണ രംഗത്തിറങ്ങുക എന്ന് യുഡിഎഫ് പറയുന്നുണ്ടെങ്കിലും ഉമ്മൻ ചാണ്ടി വികാരം പരമാവധി മുതലാക്കുക എന്നത് തന്നെയാകും മുന്നണിയുടെ ലക്ഷ്യം.
പുതുപ്പള്ളി ജയിച്ച് കയറിയാൽ തുടർ ഭരണത്തിൽ തിളങ്ങി നിൽക്കുന്ന എൽഡിഎഫിനെ അടിക്കാൻ യുഡിഎഫിന് വടിയാകും. ഈ വടി അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപകരിക്കുമെന്ന് യുഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നു.