ന്യൂഡൽഹി: ഉമ്മൻ ചാണ്ടിയെപ്പോലുള്ള വ്യക്തിത്വങ്ങളെയാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യമെന്നു നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അ ബ്ദുള്ള. ജാതി, മത, ഭാഷാ, ദേശ വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ഒരുപോലെ സ്വീകരിക്കാനും അവർക്കുവേണ്ടി ഇടപെടാനും ഉമ്മൻ ചാണ്ടിക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഉമ്മൻ ചാണ്ടി, വക്കം പുരുഷോത്തമൻ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെയെല്ലാം സൃഷ്ടാവ് ഒരാളാണ്. അക്കാര്യം മനസിൽ സൂക്ഷിച്ചിരുന്നു ഉമ്മൻ ചാണ്ടി. എല്ലാവരും മനുഷ്യരാണെന്നു തിരിച്ചറിയാനുള്ള മനസുണ്ടാകണം. ഈശ്വരൻ നമ്മളിലാണെന്നും മനസിലാക്കണം. ഇത്തരം വ്യക്തികളെയാണ് ഇന്നു രാജ്യത്തിന് ആവശ്യം.
കേരളത്തിനുവേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിക്കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ലോക്സഭാംഗം കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ പലഘട്ടത്തിലും ഒരുമിച്ചു പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു.
1960കളിൽ വിദ്യാർഥി–യുവജന രാഷ്ട്രീയ കാലം മുതൽ പരിചിതനായിരുന്ന വ്യക്തിയെയാണു തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും ലോക്സഭാംഗവുമായ സൗഗത റോയ് ഓർമിച്ചത്.
മുഖത്ത് എപ്പോഴും ഒരു ചിരി സൂക്ഷിച്ചാണ് ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നതെന്നും സൗമ്യഭാവത്തോടെ അല്ലാതെ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യതയും സഹാനുഭൂതിയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു എൻസിപി വർക്കിംഗ് പ്രസിഡന്റും ലോക്സഭാംഗവുമായ സുപ്രിയ സുലെ പറഞ്ഞു.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, എംപിമാരായ അമർ സിംഗ്, തോമസ് ചാഴികാടൻ, എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ,
മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം സെക്രട്ടറി റവ. സാം ഏബ്രഹാം, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറാൾ ഫാ. വർഗീസ് വിനയാനന്ദ്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, മാധ്യമപ്രവർത്തകരായ എൻ. അശോകൻ, ജോർജ് കള്ളിവയലിൽ, ജോമി തോമസ്, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, എയ്മ ദേശീയ ചെയർമാൻ ബാബു പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡൽഹിയിൽ രാഷ്ട്രീയസാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഉമ്മൻ ചാണ്ടി, വക്കം പുരുഷോത്തമൻ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെയെല്ലാം സൃഷ്ടാവ് ഒരാളാണ്. അക്കാര്യം മനസിൽ സൂക്ഷിച്ചിരുന്നു ഉമ്മൻ ചാണ്ടി. എല്ലാവരും മനുഷ്യരാണെന്നു തിരിച്ചറിയാനുള്ള മനസുണ്ടാകണം. ഈശ്വരൻ നമ്മളിലാണെന്നും മനസിലാക്കണം. ഇത്തരം വ്യക്തികളെയാണ് ഇന്നു രാജ്യത്തിന് ആവശ്യം.
കേരളത്തിനുവേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിക്കൂടിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും ലോക്സഭാംഗം കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ പലഘട്ടത്തിലും ഒരുമിച്ചു പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിച്ചു.
1960കളിൽ വിദ്യാർഥി–യുവജന രാഷ്ട്രീയ കാലം മുതൽ പരിചിതനായിരുന്ന വ്യക്തിയെയാണു തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും ലോക്സഭാംഗവുമായ സൗഗത റോയ് ഓർമിച്ചത്.
മുഖത്ത് എപ്പോഴും ഒരു ചിരി സൂക്ഷിച്ചാണ് ഉമ്മൻ ചാണ്ടി സംസാരിച്ചിരുന്നതെന്നും സൗമ്യഭാവത്തോടെ അല്ലാതെ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യതയും സഹാനുഭൂതിയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയെന്നു എൻസിപി വർക്കിംഗ് പ്രസിഡന്റും ലോക്സഭാംഗവുമായ സുപ്രിയ സുലെ പറഞ്ഞു.
ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, എംപിമാരായ അമർ സിംഗ്, തോമസ് ചാഴികാടൻ, എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ,
മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം സെക്രട്ടറി റവ. സാം ഏബ്രഹാം, ഗുരുഗ്രാം മലങ്കര രൂപത വികാരി ജനറാൾ ഫാ. വർഗീസ് വിനയാനന്ദ്, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി, മാധ്യമപ്രവർത്തകരായ എൻ. അശോകൻ, ജോർജ് കള്ളിവയലിൽ, ജോമി തോമസ്, ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, എയ്മ ദേശീയ ചെയർമാൻ ബാബു പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.