ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന ഡൽഹി സർവീസസ് ബിൽ(നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി ബിൽ) ചർച്ചയിൽ പങ്കെടുത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.
ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ക്ലേശിക്കുന്ന സിംഗ് ചക്രക്കസേരയിലാണ് രാജ്യസഭയിലെത്തിയത്. സഭയിലെ ചർച്ചകളിൽ പങ്കെടുത്ത സിംഗ് വോട്ടെടുപ്പിന് ശേഷമാണ് മടങ്ങിയത്. നേരത്തെ, സഭയിൽ പങ്കെടുക്കണമെന്ന് എല്ലാ അംഗങ്ങൾക്കും കോൺഗ്രസ് വിപ്പ് നൽകിയിരുന്നു.
ഇതിനിടെ, വോട്ടെടുപ്പിലൂടെ ബിൽ രാജ്യസഭ പാസാക്കി. ബില്ലിനെ 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 അംഗങ്ങൾ എതിർത്തു.
ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് ക്ലേശിക്കുന്ന സിംഗ് ചക്രക്കസേരയിലാണ് രാജ്യസഭയിലെത്തിയത്. സഭയിലെ ചർച്ചകളിൽ പങ്കെടുത്ത സിംഗ് വോട്ടെടുപ്പിന് ശേഷമാണ് മടങ്ങിയത്. നേരത്തെ, സഭയിൽ പങ്കെടുക്കണമെന്ന് എല്ലാ അംഗങ്ങൾക്കും കോൺഗ്രസ് വിപ്പ് നൽകിയിരുന്നു.
ഇതിനിടെ, വോട്ടെടുപ്പിലൂടെ ബിൽ രാജ്യസഭ പാസാക്കി. ബില്ലിനെ 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 അംഗങ്ങൾ എതിർത്തു.