ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന ഡൽഹി സർവീസസ് ബിൽ (നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി ബിൽ) രാജ്യസഭയും പാസാക്കി. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും. ഇതോടെ ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും കേ ന്ദ്രത്തിന്റെ പരിധിയിൽ വരും.
ബില്ലിനെ 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 അംഗങ്ങൾ എതിർത്തു. ബിൽ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കൊണ്ടുവന്നതെന്നും എഎപി സർക്കാരിന്റെ അധികാരം കവർന്നെടുക്കാനല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉപരിസഭയിൽ പറഞ്ഞു. ബില്ലിന്റെ ലക്ഷ്യം കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണവും ജനകീയ സർക്കാരുമാണെന്ന് ഷാ കൂട്ടിച്ചേർത്തു.
ബില്ലിനെ 131 എംപിമാർ അനുകൂലിച്ചപ്പോൾ 102 അംഗങ്ങൾ എതിർത്തു. ബിൽ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് കൊണ്ടുവന്നതെന്നും എഎപി സർക്കാരിന്റെ അധികാരം കവർന്നെടുക്കാനല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉപരിസഭയിൽ പറഞ്ഞു. ബില്ലിന്റെ ലക്ഷ്യം കാര്യക്ഷമവും അഴിമതി രഹിതവുമായ ഭരണവും ജനകീയ സർക്കാരുമാണെന്ന് ഷാ കൂട്ടിച്ചേർത്തു.