ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി മീരാ കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മീരാ കുമാറിനൊപ്പം കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ എന്നിവർ ഉൾപ്പടെ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഉണ്ടായിരുന്നു. ഒരു സെറ്റ് പത്രികയിൽ സോണിയ ഗാന്ധിയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.
എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും മീരാ കുമാറിനൊപ്പം എത്തിയിരുന്നു. എല്ലാ വസ്തുതകൾക്കും മീതെ ജാതി ചർച്ചകൾ വരുന്നതു തന്നെ ഏറെ അസ്വസ്ഥയാക്കുന്നു എന്നു മീരാ കുമാർ പറഞ്ഞു.
ഇടുങ്ങിയതും ഭിന്നിപ്പിക്കുന്നതുമായ മാനസിക അവസ്ഥയാണിത്. ഈ തെരഞ്ഞെടുപ്പിലും ഈ പ്രവണത തെളിഞ്ഞു നിൽക്കുകയാണെന്നു നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പായി മീരാ കുമാർ പറഞ്ഞു. നേരത്തെ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദർശിച്ചിരുന്നു.
ആശയങ്ങളുടെയും തത്വങ്ങളുടെയും സത്യത്തിന്റെയും പോരാട്ടമാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. തങ്ങൾ ഈ മൂല്യങ്ങൾക്കു വേണ്ടിയാണു മത്സരിക്കുന്നതെന്നും പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാർ നാമ നിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം കോണ്ഗ്രസ് അധ്യക്ഷ പറഞ്ഞു.
എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും മീരാ കുമാറിനൊപ്പം എത്തിയിരുന്നു. എല്ലാ വസ്തുതകൾക്കും മീതെ ജാതി ചർച്ചകൾ വരുന്നതു തന്നെ ഏറെ അസ്വസ്ഥയാക്കുന്നു എന്നു മീരാ കുമാർ പറഞ്ഞു.
ഇടുങ്ങിയതും ഭിന്നിപ്പിക്കുന്നതുമായ മാനസിക അവസ്ഥയാണിത്. ഈ തെരഞ്ഞെടുപ്പിലും ഈ പ്രവണത തെളിഞ്ഞു നിൽക്കുകയാണെന്നു നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനു മുന്പായി മീരാ കുമാർ പറഞ്ഞു. നേരത്തെ ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദർശിച്ചിരുന്നു.
ആശയങ്ങളുടെയും തത്വങ്ങളുടെയും സത്യത്തിന്റെയും പോരാട്ടമാണെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. തങ്ങൾ ഈ മൂല്യങ്ങൾക്കു വേണ്ടിയാണു മത്സരിക്കുന്നതെന്നും പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാർ നാമ നിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം കോണ്ഗ്രസ് അധ്യക്ഷ പറഞ്ഞു.