ന്യൂഡൽഹി: യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും അധ്യാപകരുടെ ശന്പളത്തിലെ വർധന അടുത്തമാസം തീരുമാനിക്കും. ശരാശരി 15 ശതമാനം വർധന ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. 2016 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും വർധനയ്ക്ക്.
കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികൾ, അവയുടെ കീഴിലു ള്ള കോളജുകൾ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ തുടങ്ങിയവയിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണു വർധന. 2006-ലാണ് ഇതിനു മുന്പ് ശന്പളം വർധിപ്പിച്ചത്. പുതിയവർധനയ്ക്ക് മൂന്നുവർഷംകൊണ്ട് 75,000 കോടി രൂപ ചെലവാകും. മൊത്തം എട്ടുലക്ഷം പേർക്കു വർധനയുടെ ഫലം ലഭിക്കും.സിവിൽ സർവീസ് ഓഫീസറുടേതിനു തൊട്ടുമുകളിലാകും അസിസ്റ്റന്റ് പ്രഫസറുടെ തുടക്ക ശന്പളം എന്നു കരുതുന്നു.
കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികൾ, അവയുടെ കീഴിലു ള്ള കോളജുകൾ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ തുടങ്ങിയവയിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണു വർധന. 2006-ലാണ് ഇതിനു മുന്പ് ശന്പളം വർധിപ്പിച്ചത്. പുതിയവർധനയ്ക്ക് മൂന്നുവർഷംകൊണ്ട് 75,000 കോടി രൂപ ചെലവാകും. മൊത്തം എട്ടുലക്ഷം പേർക്കു വർധനയുടെ ഫലം ലഭിക്കും.സിവിൽ സർവീസ് ഓഫീസറുടേതിനു തൊട്ടുമുകളിലാകും അസിസ്റ്റന്റ് പ്രഫസറുടെ തുടക്ക ശന്പളം എന്നു കരുതുന്നു.