ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാകാൻ ഒരുദിവസം മാത്രം ശേഷിക്കെ രാജ്യത്തു പലേടത്തും അതിനെതിരേ പ്രതിഷേധവും വ്യാപാരിസമരവും. ജിഎസ്ടിക്കുവേണ്ട അടിസ്ഥാന ഐടി സംവിധാനങ്ങളെപ്പറ്റിയും ആക്ഷേപമുണ്ട്. നാളെ ചില വ്യാപാരസംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വസ്ത്ര വ്യാപാരികളാണു കൂടുതലായി പ്രതിഷേധിക്കുന്നത്. മുംബൈയിലും രാജസ്ഥാനിലും ഡൽഹിയിലും തെലുങ്കാനയിലും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലെ ഈറോഡിലും അവർ പലതരം പ്രക്ഷോഭമുറകൾ സ്വീകരിച്ചു.
ഇന്നലെ രാജസ്ഥാനിലെ വസ്ത്രവ്യാപാരികൾ ഹർത്താൽ ആചരിച്ചു. ഒന്നാംതീയതി മുതൽ അനിശ്ചിതകാലത്തേക്കു കടകൾ അടച്ചിടുമെന്നു മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ വസ്ത്ര-തുണി വ്യാപാരികൾ ചൊവ്വാഴ്ച തുടങ്ങിയ കടയടപ്പ് ഇന്നും തുടരും. തുടർന്നുള്ള സമരപരിപാടി പിന്നെ തീരുമാനിക്കും. തമിഴ്നാട്ടിലെ ഈറോഡിൽ തുണി, വസ്ത്രവ്യാപാര ശാലകളും ചൊവ്വാഴ്ച മൂന്നു ദിവസത്തെ കടയടപ്പുസമരം തുടങ്ങി. ഡൽഹിയിലെ പ്രധാന മാർക്കറ്റുകളെല്ലാം ത്രിദിന കടയടപ്പിലാണ്. കരോൾബാഗിലെ ടാങ്ക് റോഡ്, ചാന്ദ്നി ചൗക്ക്, ഗാന്ധിനഗർ, ലജ്പത് നഗർ എന്നിവിടങ്ങളിലെല്ലാമായി അരലക്ഷം കടകൾ അടഞ്ഞുകിടന്നു.
തുണിക്ക് അഞ്ചുശതമാനം ജിഎസ്ടി ചുമത്തിയതാണു വ്യാപാരികളുടെ പ്രതിഷേധത്തിനു കാരണം.
ശിവകാശിയിലെ പടക്കനിർമാണക്കാരും രാജസ്ഥാനിലെ മാർബിൾ വ്യാപാരികളും പഞ്ചാബിലെ രാസവള-കീടനാശിനി വ്യാപാരികളും പ്രതിഷേധപാതയിലാണ്. ഗുജറാത്തിലെ വജ്ര വ്യാപാരികളും ഡൽഹിയിലെ ഫർണിച്ചർ വ്യാപാരികളും എതിർപ്പിലാണ്.
പടക്കത്തിന് 28 ശതമാനം ജിഎസ്ടി ചുമത്തിയതിലാണു ശിവകാശിയിലെ 800-ലേറെ പടക്കനിർമാണ ശാലകളുടെ പ്രതിഷേധം. 15 ശതമാനത്തിലേക്കു നികുതിതാഴ്ത്തണമെന്നു പടക്കനിർമാണശാലക്കാർ ആവശ്യപ്പെടുന്നു. നാളെ മുതൽ അനിശ്ചിതകാല സമരമാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
മാർബിൾ വ്യാപാരികളും 28 ശതമാനം നികുതിയിലുള്ള എതിർപ്പുമായാണു പ്രക്ഷോഭത്തിനിറങ്ങിയത്. അനിശ്ചിതകാലത്തേക്കു വ്യാപാരം നിർത്തിവയ്ക്കുമെന്നു ഉദയ്പുർ മാർബിൾ അസോസിയേഷൻ പ്രസിഡന്റ് തേജീന്ദർസിംഗ് പറഞ്ഞു.
വജ്രവ്യാപാരികൾ മൂന്നുശതമാനം നികുതി വജ്രാഭരണങ്ങൾക്കു ചുമത്തിയതിൽ പ്രതിഷേധിക്കുന്നു. ഫർണിച്ചറിന് 28 ശതമാനം നികുതിവരുന്നതിലാണ് അവയുടെ വ്യാപാരികളുടെ എതിർപ്പ്.
ഭാരത് ഉദ്യോഗ് വ്യാപാർ മണ്ഡൽ എന്ന സംഘടനയാണു വെള്ളിയാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്തത്. ഇത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ സംഘടന കാര്യമായി ഉള്ളത്.
അവശ്യമരുന്നുവിലയിൽ മാറ്റം
ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ എണ്ണൂറോളം അവശ്യമരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) പുതുക്കി നിശ്ചയിച്ചു. ശരാശരി രണ്ടു മൂന്നു ശതമാനം വർധനയാണുള്ളത്.
എക്സൈസ് ഡ്യൂട്ടിയും വാറ്റും ചേർത്ത പരമാവധി വിലയാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതു മാറ്റി ജിഎസ്ടി നിരക്കുപ്രകാരമുള്ള പുതിയ വില ഒന്നാംതീയതി നടപ്പിൽവരും.
ഇതുവരെ അവശ്യമരുന്നുകൾക്കു ശരാശരി ഒന്പതുശതമാനമായിരുന്നു നികുതി. ഇനി ഇൻസുലിനും ജീവരക്ഷാ മരുന്നുകൾക്കും അഞ്ചുശതമാനം നിരക്കിലും മറ്റുള്ളവ 12 ശതമാനം നിരക്കിലുമാകും. ഇതനുസരിച്ചു ജീവരക്ഷാ മരുന്നുകൾക്കു വില ഗണ്യമായി കുറയും. മറ്റുള്ളവയ്ക്കു പരമാവധി മൂന്നുശതമാനം വർധനയുണ്ടാകും.
വസ്ത്ര വ്യാപാരികളാണു കൂടുതലായി പ്രതിഷേധിക്കുന്നത്. മുംബൈയിലും രാജസ്ഥാനിലും ഡൽഹിയിലും തെലുങ്കാനയിലും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലെ ഈറോഡിലും അവർ പലതരം പ്രക്ഷോഭമുറകൾ സ്വീകരിച്ചു.
ഇന്നലെ രാജസ്ഥാനിലെ വസ്ത്രവ്യാപാരികൾ ഹർത്താൽ ആചരിച്ചു. ഒന്നാംതീയതി മുതൽ അനിശ്ചിതകാലത്തേക്കു കടകൾ അടച്ചിടുമെന്നു മുന്നറിയിപ്പ് നൽകി. ഗുജറാത്തിൽ വസ്ത്ര-തുണി വ്യാപാരികൾ ചൊവ്വാഴ്ച തുടങ്ങിയ കടയടപ്പ് ഇന്നും തുടരും. തുടർന്നുള്ള സമരപരിപാടി പിന്നെ തീരുമാനിക്കും. തമിഴ്നാട്ടിലെ ഈറോഡിൽ തുണി, വസ്ത്രവ്യാപാര ശാലകളും ചൊവ്വാഴ്ച മൂന്നു ദിവസത്തെ കടയടപ്പുസമരം തുടങ്ങി. ഡൽഹിയിലെ പ്രധാന മാർക്കറ്റുകളെല്ലാം ത്രിദിന കടയടപ്പിലാണ്. കരോൾബാഗിലെ ടാങ്ക് റോഡ്, ചാന്ദ്നി ചൗക്ക്, ഗാന്ധിനഗർ, ലജ്പത് നഗർ എന്നിവിടങ്ങളിലെല്ലാമായി അരലക്ഷം കടകൾ അടഞ്ഞുകിടന്നു.
തുണിക്ക് അഞ്ചുശതമാനം ജിഎസ്ടി ചുമത്തിയതാണു വ്യാപാരികളുടെ പ്രതിഷേധത്തിനു കാരണം.
ശിവകാശിയിലെ പടക്കനിർമാണക്കാരും രാജസ്ഥാനിലെ മാർബിൾ വ്യാപാരികളും പഞ്ചാബിലെ രാസവള-കീടനാശിനി വ്യാപാരികളും പ്രതിഷേധപാതയിലാണ്. ഗുജറാത്തിലെ വജ്ര വ്യാപാരികളും ഡൽഹിയിലെ ഫർണിച്ചർ വ്യാപാരികളും എതിർപ്പിലാണ്.
പടക്കത്തിന് 28 ശതമാനം ജിഎസ്ടി ചുമത്തിയതിലാണു ശിവകാശിയിലെ 800-ലേറെ പടക്കനിർമാണ ശാലകളുടെ പ്രതിഷേധം. 15 ശതമാനത്തിലേക്കു നികുതിതാഴ്ത്തണമെന്നു പടക്കനിർമാണശാലക്കാർ ആവശ്യപ്പെടുന്നു. നാളെ മുതൽ അനിശ്ചിതകാല സമരമാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
മാർബിൾ വ്യാപാരികളും 28 ശതമാനം നികുതിയിലുള്ള എതിർപ്പുമായാണു പ്രക്ഷോഭത്തിനിറങ്ങിയത്. അനിശ്ചിതകാലത്തേക്കു വ്യാപാരം നിർത്തിവയ്ക്കുമെന്നു ഉദയ്പുർ മാർബിൾ അസോസിയേഷൻ പ്രസിഡന്റ് തേജീന്ദർസിംഗ് പറഞ്ഞു.
വജ്രവ്യാപാരികൾ മൂന്നുശതമാനം നികുതി വജ്രാഭരണങ്ങൾക്കു ചുമത്തിയതിൽ പ്രതിഷേധിക്കുന്നു. ഫർണിച്ചറിന് 28 ശതമാനം നികുതിവരുന്നതിലാണ് അവയുടെ വ്യാപാരികളുടെ എതിർപ്പ്.
ഭാരത് ഉദ്യോഗ് വ്യാപാർ മണ്ഡൽ എന്ന സംഘടനയാണു വെള്ളിയാഴ്ച ഭാരതബന്ദിന് ആഹ്വാനം ചെയ്തത്. ഇത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ സംഘടന കാര്യമായി ഉള്ളത്.
അവശ്യമരുന്നുവിലയിൽ മാറ്റം
ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കുന്നതിനോടനുബന്ധിച്ച് രാജ്യത്തെ എണ്ണൂറോളം അവശ്യമരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) പുതുക്കി നിശ്ചയിച്ചു. ശരാശരി രണ്ടു മൂന്നു ശതമാനം വർധനയാണുള്ളത്.
എക്സൈസ് ഡ്യൂട്ടിയും വാറ്റും ചേർത്ത പരമാവധി വിലയാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇതു മാറ്റി ജിഎസ്ടി നിരക്കുപ്രകാരമുള്ള പുതിയ വില ഒന്നാംതീയതി നടപ്പിൽവരും.
ഇതുവരെ അവശ്യമരുന്നുകൾക്കു ശരാശരി ഒന്പതുശതമാനമായിരുന്നു നികുതി. ഇനി ഇൻസുലിനും ജീവരക്ഷാ മരുന്നുകൾക്കും അഞ്ചുശതമാനം നിരക്കിലും മറ്റുള്ളവ 12 ശതമാനം നിരക്കിലുമാകും. ഇതനുസരിച്ചു ജീവരക്ഷാ മരുന്നുകൾക്കു വില ഗണ്യമായി കുറയും. മറ്റുള്ളവയ്ക്കു പരമാവധി മൂന്നുശതമാനം വർധനയുണ്ടാകും.