കാരക്കാസ്: സുപ്രീംകോടതിയെ ലക്ഷ്യമിട്ട് പോലീസ് ഹെലികോപ്റ്ററിൽനിന്നു ഗ്രനേഡ് ആക്രമണം ഉണ്ടായതിനെത്തുടർന്നു വെനസ്വേലയിൽ സൈന്യത്തിനു ജാഗ്രതാ ഉത്തരവു നൽകി. മോഷ്ടിച്ച ഹെലികോപ്റ്ററിൽ എത്തി പോലീസ് പൈലറ്റ് ഓസ്കർ പെരെസാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയത്. ആഭ്യന്തര,നീതിന്യായ മന്ത്രാലയങ്ങളുടെ നേർക്കു ഹെലികോപ്റ്ററിൽ നിന്നു വെടിവയ്പും ഉണ്ടായി.
ഭീകരാക്രമണം നടത്തി തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. ആക്രമണം നടത്തിയശേഷം പെരെസിനെക്കുറിച്ചു വിവരമില്ല. ഇയാളെയും ഹെലികോപ്റ്ററും എത്രയും വേഗം പിടികൂടുമെന്നു മഡുറോ പറഞ്ഞു.
മഡുറോ സർക്കാരിനെതിരേ മാസങ്ങളായി വെനസ്വേലയിൽ പ്രതിപക്ഷം സമരം നടത്തിവരുകയാണ്. ഇതിനിടെ, എതിരാളികളെ അടിച്ചമർത്തുന്നതു ന്യായീകരിക്കാൻ മഡുറോ തന്നെയാണു ഹെലികോപ്റ്റർ ആക്രമണം ആസൂത്രണം ചെയ്തതെന്നും ആരോപണമുണ്ട്.
മഡുറോ ടിവിയിൽ പ്രസംഗിക്കുന്പോഴായിരുന്നു സുപ്രീംകോടതിക്കു നേരേ ഹെലികോപ്റ്റർ ആക്രമണം അരങ്ങേറിയത്. കോടതിയെ ലക്ഷ്യമിട്ട് നാലു ഗ്രനേഡുകൾ എറിഞ്ഞെങ്കിലും ഒന്നും പൊട്ടിയില്ല. പിന്നീട് ആഭ്യന്തരമന്ത്രാലയത്തിനു മുകളിലെത്തിയ ഹെലികോപ്റ്ററിൽനിന്നു 15 തവണ വെടിവയ്പുണ്ടായി.
സുപ്രീംകോടതിയിൽ ആക്രമണസമയത്തു നിരവധി പേരുണ്ടായിരുന്നുവെന്നും ഗ്രനേഡ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാവുമായിരുന്നെന്നും പ്രസിഡന്റ് മഡുറോ പിന്നീടു മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ആക്രമണം ഉണ്ടായ ഉടൻ വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമായി. ഭീകരരുടെ പദ്ധതി പൊളിക്കാനായെന്നും മഡുറോ പറഞ്ഞു.
ഏകാധിപത്യത്തിന് എതിരേ പൊരുതാൻ വെനസ്വേലക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓസ്കർ പെരെസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്. സൈനിക യൂണിഫോമിലുള്ള നാലുപേരെയും വീഡിയോയിൽ കാണാം. നീലനിറത്തിലുള്ള പോലീസ് ഹെലികോപ്റ്ററിന്റെയും സർക്കാർ വിരുദ്ധ ബാനറിന്റെയും ചിത്രവും സോഷ്യൽ മീഡിയയിൽ വന്നു.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും ഇതു വിജയിക്കില്ലെന്നു പ്രസിഡന്റ് ട്രംപ് മനസിലാക്കണമെന്നും നേരത്തെ മഡുറോ പറഞ്ഞിരുന്നു.
മഡുറോ സർക്കാരിനെതിരേ ദിനംപ്രതിയെന്നോണം വെനസ്വേലയിൽ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈയിടെ പാർലമെന്റിനു നേർക്കും ആക്രമണമുണ്ടായി. രാജ്യത്തെ സാന്പത്തിക, രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. ഭരണഘടന തിരുത്തിയെഴുതാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായ സമരമാരംഭിച്ചിരിക്കുകയാണ്.പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള നാഷണൽ അസംബ്ലിയെ മറികടന്ന് അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഭരണഘടന തിരുത്തിയെഴുതാൻ മഡുറോ ശ്രമിക്കുന്നതെന്നാണ് ആരോപണം.
ഭീകരാക്രമണം നടത്തി തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പ്രസിഡന്റ് നിക്കോളാസ് മഡുറോ ആരോപിച്ചു. ആക്രമണം നടത്തിയശേഷം പെരെസിനെക്കുറിച്ചു വിവരമില്ല. ഇയാളെയും ഹെലികോപ്റ്ററും എത്രയും വേഗം പിടികൂടുമെന്നു മഡുറോ പറഞ്ഞു.
മഡുറോ സർക്കാരിനെതിരേ മാസങ്ങളായി വെനസ്വേലയിൽ പ്രതിപക്ഷം സമരം നടത്തിവരുകയാണ്. ഇതിനിടെ, എതിരാളികളെ അടിച്ചമർത്തുന്നതു ന്യായീകരിക്കാൻ മഡുറോ തന്നെയാണു ഹെലികോപ്റ്റർ ആക്രമണം ആസൂത്രണം ചെയ്തതെന്നും ആരോപണമുണ്ട്.
മഡുറോ ടിവിയിൽ പ്രസംഗിക്കുന്പോഴായിരുന്നു സുപ്രീംകോടതിക്കു നേരേ ഹെലികോപ്റ്റർ ആക്രമണം അരങ്ങേറിയത്. കോടതിയെ ലക്ഷ്യമിട്ട് നാലു ഗ്രനേഡുകൾ എറിഞ്ഞെങ്കിലും ഒന്നും പൊട്ടിയില്ല. പിന്നീട് ആഭ്യന്തരമന്ത്രാലയത്തിനു മുകളിലെത്തിയ ഹെലികോപ്റ്ററിൽനിന്നു 15 തവണ വെടിവയ്പുണ്ടായി.
സുപ്രീംകോടതിയിൽ ആക്രമണസമയത്തു നിരവധി പേരുണ്ടായിരുന്നുവെന്നും ഗ്രനേഡ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാവുമായിരുന്നെന്നും പ്രസിഡന്റ് മഡുറോ പിന്നീടു മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ആക്രമണം ഉണ്ടായ ഉടൻ വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമായി. ഭീകരരുടെ പദ്ധതി പൊളിക്കാനായെന്നും മഡുറോ പറഞ്ഞു.
ഏകാധിപത്യത്തിന് എതിരേ പൊരുതാൻ വെനസ്വേലക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓസ്കർ പെരെസിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ വന്നിട്ടുണ്ട്. സൈനിക യൂണിഫോമിലുള്ള നാലുപേരെയും വീഡിയോയിൽ കാണാം. നീലനിറത്തിലുള്ള പോലീസ് ഹെലികോപ്റ്ററിന്റെയും സർക്കാർ വിരുദ്ധ ബാനറിന്റെയും ചിത്രവും സോഷ്യൽ മീഡിയയിൽ വന്നു.
തന്റെ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും ഇതു വിജയിക്കില്ലെന്നു പ്രസിഡന്റ് ട്രംപ് മനസിലാക്കണമെന്നും നേരത്തെ മഡുറോ പറഞ്ഞിരുന്നു.
മഡുറോ സർക്കാരിനെതിരേ ദിനംപ്രതിയെന്നോണം വെനസ്വേലയിൽ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടക്കുന്നുണ്ട്. ഈയിടെ പാർലമെന്റിനു നേർക്കും ആക്രമണമുണ്ടായി. രാജ്യത്തെ സാന്പത്തിക, രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. ഭരണഘടന തിരുത്തിയെഴുതാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരേ പ്രതിപക്ഷം ശക്തമായ സമരമാരംഭിച്ചിരിക്കുകയാണ്.പ്രതിപക്ഷത്തിനു പ്രാമുഖ്യമുള്ള നാഷണൽ അസംബ്ലിയെ മറികടന്ന് അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഭരണഘടന തിരുത്തിയെഴുതാൻ മഡുറോ ശ്രമിക്കുന്നതെന്നാണ് ആരോപണം.