ഡമാസ്കസ്: കിഴക്കൻ സിറിയയിൽ മയദീൻ പട്ടണത്തിൽ ഐഎസ് ഭീകരരുടെ വക ജയിലിനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ 42 തടവുകാർക്കും 15 ജിഹാദികൾക്കും ജീവഹാനി നേരിട്ടെന്നു സിറിയൻ ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്മാൻ എഎഫ്പിയോടു പറഞ്ഞു. ഐഎസിന്റെ പിടിയിലായ ഫ്രീ സിറിയൻ ആർമിക്കാരും സിവിലിയന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഡെയിർ എസോർ പ്രവിശ്യാ തലസ്ഥാനത്തുനിന്ന് 45 കിലോമീറ്റർ അകലെ യൂഫ്രട്ടീസ് താഴ്വരയിലാണ് മയദീൻ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഐഎസ് പ്രവർത്തകർ പട്ടണത്തിലെ തെരുവുകളിൽ പ്രകടനം നടത്തി. ഐഎസിന്റെ ആസ്ഥാനമായ റാഖായിലേക്ക് യുഎസ് പിന്തുണയുള്ള സൈന്യം മുന്നേറുന്ന സാഹചര്യത്തിൽ അവിടെനിന്നുള്ള നിരവധി നേതാക്കളെ ഐഎസ് മയദീനിലേക്കു മാറ്റിയിരുന്നു.
ഡെയിർ എസോർ പ്രവിശ്യയുടെ ഭൂരിഭാഗവും ഐഎസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ യുഎസ് സഖ്യസേനയുടെയും സിറിയൻസർക്കാരിന്റെയും അവരെ പിന്തുണയ്ക്കുന്ന റഷ്യയുടെയും യുദ്ധവിമാനങ്ങൾ പതിവായി വ്യോമാക്രമണം നടത്താറുണ്ട്.
ഈ മാസം ആറിനും എട്ടിനും ഡെയിർ എസോറിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 180 ജിഹാദിസ്റ്റുകൾ കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടു.
ഡെയിർ എസോർ പ്രവിശ്യാ തലസ്ഥാനത്തുനിന്ന് 45 കിലോമീറ്റർ അകലെ യൂഫ്രട്ടീസ് താഴ്വരയിലാണ് മയദീൻ. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഐഎസ് പ്രവർത്തകർ പട്ടണത്തിലെ തെരുവുകളിൽ പ്രകടനം നടത്തി. ഐഎസിന്റെ ആസ്ഥാനമായ റാഖായിലേക്ക് യുഎസ് പിന്തുണയുള്ള സൈന്യം മുന്നേറുന്ന സാഹചര്യത്തിൽ അവിടെനിന്നുള്ള നിരവധി നേതാക്കളെ ഐഎസ് മയദീനിലേക്കു മാറ്റിയിരുന്നു.
ഡെയിർ എസോർ പ്രവിശ്യയുടെ ഭൂരിഭാഗവും ഐഎസിന്റെ നിയന്ത്രണത്തിലാണ്. ഇവിടെ യുഎസ് സഖ്യസേനയുടെയും സിറിയൻസർക്കാരിന്റെയും അവരെ പിന്തുണയ്ക്കുന്ന റഷ്യയുടെയും യുദ്ധവിമാനങ്ങൾ പതിവായി വ്യോമാക്രമണം നടത്താറുണ്ട്.
ഈ മാസം ആറിനും എട്ടിനും ഡെയിർ എസോറിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 180 ജിഹാദിസ്റ്റുകൾ കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടു.