ബെയ്ജിംഗ്: സിക്കിം സെക്ടറിൽ ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചതായി ചൈന. ചൈനയുടെ ഭൂപ്രദേശത്തുനിന്ന് ഇന്ത്യൻ സൈന്യം അടിയന്തരമായി പിൻമാറണമെന്നും അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കൈലാസ് മാനസസരോവർ തീർഥാടകർ സഞ്ചരിക്കുന്ന നാഥുല പാസ് അടയ്ക്കുമെന്നും ചൈന മുന്നറിയിപ്പ് നല്കി.
ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച സാഹചര്യത്തിൽ ന്യൂഡൽഹിയിലും ബെയ്ജിംഗിലും നയതന്ത്രതരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ചൈന പറഞ്ഞു.
ഇതിനിടെ, കൈലാസം, മാനസസരോവർ എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർ സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കിൽ മടങ്ങിയെത്തി. ടിബറ്റിൽ പ്രവേശിക്കാൻ ചൈന അനുമതി നല്കാത്തതിനെത്തുടർന്നാണു തീർഥാടകർ മടങ്ങിയെത്തിയത്. അതിർത്തി ലംഘിച്ച സൈന്യത്തെ പിൻവലിച്ച ശേഷം തീർഥാടനം നടത്തുന്നതു തീരുമാനിക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
ബെയ്ജിംഗിലെയും ന്യൂഡൽഹിയിലെയും നയതന്ത്രസ്ഥാപനങ്ങൾ വഴി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. പരമാധികാരം അചഞ്ചലമായി കാത്തു സൂക്ഷിക്കുക എന്നാതാണ് തങ്ങളുടെ കടമ. ഇന്ത്യയും ഇപ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, എത്രയും വേഗം ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറിയ ആളുകളെ പിൻവലിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതിർത്തികടന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലം വക്താവ് ജംഗ് ഷൂംഗ് കഴിഞ്ഞദിവസം രാത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സേന സിക്കിം സെക്ടറിലെ അതിർത്തി കടന്ന് ലോംഗ്ലാംഗിൽ പ്രവേശിക്കുകയും ചൈനീസ് സൈന്യത്തിന്റെ നടപടികൾ തടസപ്പെടുത്തുകയും ചെയ്തതായി ജംഗ് ഷൂംഗ് പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് അതിർത്തിപ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ ഇന്ത്യൻ സൈന്യം തടഞ്ഞെന്ന ചൈനീസ് പ്രതിരോധമന്ത്രാലയത്തിന്റെ ആരോപണത്തിനു പിന്നാലെയായിരുന്നു വക്താവിന്റെ പ്രസ്താവന.
ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ച സാഹചര്യത്തിൽ ന്യൂഡൽഹിയിലും ബെയ്ജിംഗിലും നയതന്ത്രതരത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ചൈന പറഞ്ഞു.
ഇതിനിടെ, കൈലാസം, മാനസസരോവർ എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർ സിക്കിം തലസ്ഥാനമായ ഗാംഗ്ടോക്കിൽ മടങ്ങിയെത്തി. ടിബറ്റിൽ പ്രവേശിക്കാൻ ചൈന അനുമതി നല്കാത്തതിനെത്തുടർന്നാണു തീർഥാടകർ മടങ്ങിയെത്തിയത്. അതിർത്തി ലംഘിച്ച സൈന്യത്തെ പിൻവലിച്ച ശേഷം തീർഥാടനം നടത്തുന്നതു തീരുമാനിക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
ബെയ്ജിംഗിലെയും ന്യൂഡൽഹിയിലെയും നയതന്ത്രസ്ഥാപനങ്ങൾ വഴി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മാധ്യമങ്ങളോടു പറഞ്ഞു. പരമാധികാരം അചഞ്ചലമായി കാത്തു സൂക്ഷിക്കുക എന്നാതാണ് തങ്ങളുടെ കടമ. ഇന്ത്യയും ഇപ്രകാരം തന്നെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, എത്രയും വേഗം ചൈനീസ് അതിർത്തിയിൽ നുഴഞ്ഞുകയറിയ ആളുകളെ പിൻവലിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതിർത്തികടന്ന ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലം വക്താവ് ജംഗ് ഷൂംഗ് കഴിഞ്ഞദിവസം രാത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സേന സിക്കിം സെക്ടറിലെ അതിർത്തി കടന്ന് ലോംഗ്ലാംഗിൽ പ്രവേശിക്കുകയും ചൈനീസ് സൈന്യത്തിന്റെ നടപടികൾ തടസപ്പെടുത്തുകയും ചെയ്തതായി ജംഗ് ഷൂംഗ് പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് അതിർത്തിപ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ ഇന്ത്യൻ സൈന്യം തടഞ്ഞെന്ന ചൈനീസ് പ്രതിരോധമന്ത്രാലയത്തിന്റെ ആരോപണത്തിനു പിന്നാലെയായിരുന്നു വക്താവിന്റെ പ്രസ്താവന.