പാരീസ്: ലോകമെങ്ങുമുള്ള കംപ്യൂട്ടർ സിസ്റ്റത്തെ ലക്ഷ്യമിട്ട് പുതിയ സൈബർ ആക്രമണം. വാനാക്രൈ റാൻസംവേർ ആക്രമണത്തിന്റെ ആഘാതത്തിൽനിന്നു കരകയറുന്നതിനിടയിലാണു പുതിയ ആക്രമണം. പെറ്റ്യാ എന്ന മാൽവെയറാണു പുതിയ ആക്രമണത്തിനു പിന്നിൽ. ഫയലുകൾ വീണ്ടും തുറക്കണമെങ്കിൽ പണം നൽകണം.
300 ഡോളറിന്റെ ബിറ്റ് കോയിനാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്. യുക്രെയ്നിലും റഷ്യയിലും ആരംഭിച്ച സൈബർ ആക്രമണം അതിവേഗം പടിഞ്ഞാറൻ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടർന്നു. ഡാനിഷ് കന്പനി മെറസ്ക്, ബ്രിട്ടീഷ് പരസ്യക്കന്പനി ഡബ്ല്യു പിപി, ഫ്രഞ്ച് കന്പനി സെന്റ് ഗോബയിൻ, അമേ രിക്കൻ ഒൗഷധ കന്പനി ഇ.മെ ർക്ക് തുടങ്ങി നിരവധി കന്പനികൾ ആക്രമണത്തിനിരയായി. യുക്രെയ്ൻ വൈദ്യുതി ഗ്രിഡ്, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളിൽ വൈറസ് കയറി. തങ്ങളുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റഷ്യയിലെ റോസ്നെഫ്റ്റ് അറിയിച്ചു.
300 ഡോളറിന്റെ ബിറ്റ് കോയിനാണ് ഹാക്കർമാർ ആവശ്യപ്പെടുന്നത്. യുക്രെയ്നിലും റഷ്യയിലും ആരംഭിച്ച സൈബർ ആക്രമണം അതിവേഗം പടിഞ്ഞാറൻ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടർന്നു. ഡാനിഷ് കന്പനി മെറസ്ക്, ബ്രിട്ടീഷ് പരസ്യക്കന്പനി ഡബ്ല്യു പിപി, ഫ്രഞ്ച് കന്പനി സെന്റ് ഗോബയിൻ, അമേ രിക്കൻ ഒൗഷധ കന്പനി ഇ.മെ ർക്ക് തുടങ്ങി നിരവധി കന്പനികൾ ആക്രമണത്തിനിരയായി. യുക്രെയ്ൻ വൈദ്യുതി ഗ്രിഡ്, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലെ കംപ്യൂട്ടറുകളിൽ വൈറസ് കയറി. തങ്ങളുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടതായി റഷ്യയിലെ റോസ്നെഫ്റ്റ് അറിയിച്ചു.