ലണ്ടൻ: യുകെയിൽനിന്നു വേർപെടുന്നതു സംബന്ധിച്ചു രണ്ടാമതൊരു ഹിതപരിശോധന ബ്രെക്സിറ്റ് നടപ്പാക്കിയശേഷമേ ഉള്ളുവെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സ്റ്റർജൻ വ്യക്തമാക്കി. ഇന്നലെ സ്കോട്ടിഷ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലാണു സ്റ്റർജൻ ഇക്കാര്യം അറിയിച്ചത്. ഹിതപരിശോധന ഉടൻ നടത്തണമെന്ന് ഈയിടത്തെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്പ് സ്റ്റർജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ് എൻപിക്കു സീറ്റു കുറഞ്ഞുപോയി. നേരത്തെ 56 സീറ്റുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 36 സീറ്റേ കിട്ടിയുള്ളു.