ന്യൂഡൽഹി: സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്നു സുപ്രീംകോടതി.
ആധാർ ഇല്ലെങ്കിൽ സർക്കാർ സഹായങ്ങൾ ലഭ്യമാക്കില്ലെന്നതു ഹർജിക്കാരുടെ ആശങ്ക മാത്രമാണെന്നു വ്യക്തമാക്കിയ കോടതി, ആധാറുമായി ബന്ധിപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയം നീട്ടിയിട്ടുണ്ടെന്നും നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എ.എം. ഖാൻവീൽക്കറും നവീൻ സിൻഹയും അടങ്ങിയ അവധിക്കാല ബെഞ്ച് ഇക്കാര്യത്തിൽ പ്രത്യേക ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്നു വ്യക്തമാക്കി. ആധാർ കാർഡ് ഇല്ലാത്തവർക്ക് അതെടുക്കാനുള്ള സമയം ജൂണ്‍ 30 എന്നതു സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചൂണ്ടിക്കാട്ടി.
ആധാർ ഇല്ലെങ്കിൽ സർക്കാർ സഹായങ്ങൾ ലഭ്യമാക്കില്ലെന്നതു ഹർജിക്കാരുടെ ആശങ്ക മാത്രമാണെന്നു വ്യക്തമാക്കിയ കോടതി, ആധാറുമായി ബന്ധിപ്പിക്കാൻ സെപ്റ്റംബർ 30 വരെ സമയം നീട്ടിയിട്ടുണ്ടെന്നും നിരീക്ഷിച്ചു. ജസ്റ്റീസുമാരായ എ.എം. ഖാൻവീൽക്കറും നവീൻ സിൻഹയും അടങ്ങിയ അവധിക്കാല ബെഞ്ച് ഇക്കാര്യത്തിൽ പ്രത്യേക ഇടക്കാല ഉത്തരവ് ആവശ്യമില്ലെന്നു വ്യക്തമാക്കി. ആധാർ കാർഡ് ഇല്ലാത്തവർക്ക് അതെടുക്കാനുള്ള സമയം ജൂണ്‍ 30 എന്നതു സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ചൂണ്ടിക്കാട്ടി.