പറങ്കിപ്പട്ടാളം റെഡി

12:01 AM Jun 28, 2017 | Deepika.com
കസാന്‍: യൂറോ കപ്പ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലും കോപ്പ അമേരിക്ക ജേതാക്കളായ ചിലിയും കോണ്‍ഫെഡറേഷന്‍സ് കപ്പ് ആദ്യ സെമിയില്‍ ഇന്ന് ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും അലക്‌സിസ് സാഞ്ചസ്, അര്‍തുറോ വിദാല്‍ എന്നിവരടങ്ങുന്ന ചിലിയും ഫൈനല്‍ തേടി പോരാടുമ്പോള്‍ കളി കൂടുതല്‍ ആവേശകരമാകും. കസാനിലാണ് മത്സരം.

യൂറോപ്പിലെ രണ്ടു സൂപ്പര്‍ താരങ്ങളായ റയല്‍ മാഡ്രിഡിന്‍റെ റൊണാള്‍ഡോയും ആഴ്‌സണലിന്‍റെ സാഞ്ചസും നേര്‍ക്കുനേര്‍ വരുന്ന മത്സരം കൂടിയാണ്.

ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ചിലി സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ചിലി. കാമറൂണിനെതിരേ ആദ്യ മത്സരം 2-0ന് ജയിച്ചശേഷം ചിലിക്ക് ജര്‍മനിയോടും ഓസ്‌ട്രേലിയയോടും സമനിലയില്‍ പിരിയേണ്ടിവന്നിരുന്നു. പോര്‍ച്ചുഗലാണെങ്കില്‍ ഗ്രൂപ്പ് എയില്‍ ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തില്‍ മെക്സിക്കോയുമായി സമനില വഴങ്ങിയശേഷം പോര്‍ച്ചുഗല്‍ റഷ്യയെ 1-0നും ന്യൂസിലന്‍ഡിനെ 4-0നും തകര്‍ത്തു.

സെമി ഫൈനലിനു മുമ്പുള്ള പരിശീലനത്തില്‍ പോര്‍ച്ചുഗലിന്‍റെ ബെര്‍ണാര്‍ഡോ സില്‍വ പരിക്കിനെത്തുടര്‍ന്ന് പങ്കെടുത്തിരുന്നില്ല. ന്യൂസിലന്‍ഡിനെതിരേയുള്ള മത്സരത്തിനിടെ സില്‍വയ്ക്കു കാല്‍ക്കുഴയ്ക്കു പരിക്കേറ്റിരുന്നു. ന്യൂസിലന്‍ഡിനെതിരേ ഗോള്‍ നേടിയ സില്‍വ ഇന്ന് കളിക്കുന്ന കാര്യം സംശയമായാണ്.

റൊണാള്‍ഡോ തന്നെയാണ് പോര്‍ച്ചുഗലിന്‍റെ പ്രധാന ശക്തികേന്ദ്രം. ടൂര്‍ണമെന്‍റില്‍ ഇതുവരെ രണ്ടു ഗോള്‍ നേടിക്കഴിഞ്ഞു. നായകനു പിന്തുണയുമായി ഒരു കൂട്ടം പ്രതിഭാസമ്പന്നരായ കളിക്കാരും ടീമിനൊപ്പമുണ്ട്. അവസാന മത്സരത്തില്‍ എതിരാളിയുടെ വല നാലു തവണ കുലുക്കിയ പോര്‍ച്ചുഗല്‍ മികവിലാണെന്ന് തെളിയിക്കുകയും ചെയ്തു.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ കാമറൂണിനെതിരേ 2-0ന്‍റെ വിജയത്തിനുശേഷം ചിലിക്ക് വിജയത്തുടര്‍ച്ച ഉണ്ടായില്ല. ജര്‍മനിയോടു 1-1ന് സമനില വഴങ്ങിയശേഷം അവസാന മത്സരത്തില്‍ ദുര്‍ബലരായ ഓസ്‌ട്രേലിയയോട് രണ്ടാം പകുതിയില്‍ പുറത്തെടുത്ത പ്രകടനം കൊണ്ട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

സാഞ്ചസിനെക്കൂടാതെ ഗോള്‍ നേടാന്‍ കഴിവുള്ള എഡ്വേര്‍ഡോ വര്‍ഗാസ്, അര്‍തുറോ വിദാല്‍ എന്നിവരും എതിരാളികള്‍ക്കു ഭീതി ഉയര്‍ത്താന്‍ പ്രാപ്തരാണ്. എതിര്‍വലയില്‍ സാഞ്ചസ് ഉയര്‍ത്തുന്ന മിന്നുന്ന നീക്കങ്ങള്‍ പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് ജോലി കൂട്ടും. കുറച്ചുകാലമായി ഒരുമിച്ചു കളിക്കുന്ന കളിക്കാരാണ് ചിലിയുടെ ശക്തി. ഈ മികവാണ് ചിലിയെ കോപ്പ അമേരിക്കയുടെ രണ്ടു ടൂര്‍ണമെന്‍റില്‍ ചാമ്പ്യന്മാരാക്കാന്‍ സഹായിച്ചത്.