ബെയ്ജിംഗ്: കരളിനു അർബുദരോഗം പിടിപെട്ട ചൈനീസ് നൊബേൽ പുരസ്കാര ജേതാവ് ലിയു സിയാബോയെ ജയിലിൽനിന്നു മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനു മെഡിക്കൽ പരോൾ ലഭിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാംഗിലെ ആശുപത്രിയിൽ ലിയു ചികിത്സയിലാണ്. ജനാധിപത്യ പ്രക്ഷോഭണത്തിനു നേതൃത്വം നൽകിയ ലിയുവിനെ സർക്കാരിനെതിരേ വിധ്വംസക പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി 2009ലാണ് ചൈന ജയിലിൽ അടച്ചത്. 2010ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തെ ചൈന അനുവദിച്ചില്ല. മാത്രമല്ല പുരസ്കാര പ്രഖ്യാപനത്തിന്റെ പേരിൽ നോർവേയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുകയും ചെയ്തു.
വടക്കുകിഴക്കൻ ചൈനയിലെ ഷെന്യാംഗിലെ ആശുപത്രിയിൽ ലിയു ചികിത്സയിലാണ്. ജനാധിപത്യ പ്രക്ഷോഭണത്തിനു നേതൃത്വം നൽകിയ ലിയുവിനെ സർക്കാരിനെതിരേ വിധ്വംസക പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തി 2009ലാണ് ചൈന ജയിലിൽ അടച്ചത്. 2010ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹനായെങ്കിലും പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തെ ചൈന അനുവദിച്ചില്ല. മാത്രമല്ല പുരസ്കാര പ്രഖ്യാപനത്തിന്റെ പേരിൽ നോർവേയുമായുള്ള നയതന്ത്ര ബന്ധം മരവിപ്പിക്കുകയും ചെയ്തു.