ജമ്മു: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാക്കിസ്ഥാൻ കമാൻഡോയിൽനിന്ന് ആധുനിക കാമറയും ആയുധങ്ങളും കണ്ടെടുത്തു. കണ്ടെടുത്തവയിൽ കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും ഉൾപ്പെടുന്നു. ഇന്ത്യന്‍ സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കുന്നതിനായിട്ടാണ് ഇവര്‍ പ്രത്യേകം തയാറാക്കിയ കഠാരയുമായി എത്തിയതെന്നാണു സൈന്യത്തിന്റെ പ്രഥമിക നിഗമനം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനാണു ശിരസില്‍ ഘടിപ്പിക്കാവുന്ന കാമറയുപയോഗിക്കുന്നതെന്നും കരുതുന്നു. അതിവേഗം മൃതദേഹത്തിൽനിന്നു തലയറത്തു മാറ്റാവുന്ന വിധത്തിലാണ് കഠാര രൂപകല്പന ചെയ്തിരിക്കുന്നത്.
പിടിച്ചെടുത്ത കാമറയുടെ ഉള്ളടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പാക്കിസ്ഥാൻ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണരേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയിൽനിന്നു ലഭിച്ചിട്ടുണ്ടെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖ ലംഘിക്കാറില്ലെന്ന പാക് വാദത്തിന്റെ പൊള്ളത്തരം ലോകത്തിനു കാട്ടിക്കൊടുക്കാൻ അവരുടെ തന്നെ കാമറയിൽനിന്നു ലഭിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഉപകരിക്കുമെന്നാണ് ഇന്ത്യൻ സൈന്യം കരുതുന്നത്. പിടിച്ചെടുത്ത കാമറയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പരിശീലന ക്യാന്പുകളുടെ ദൃശ്യങ്ങളുമുണ്ട്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റിന്റെ 200 മീറ്റർ അടുത്തുവരെ ബാറ്റ് ടീം എത്തിയിരുന്നു. പിടിച്ചെടുത്ത കാമറയിൽ പോരാട്ടത്തിന്റെ പൂർണ ദൃശ്യങ്ങളുണ്ടോയെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല.
കാമറയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമോയെന്നും വ്യക്തമല്ല. പാക് സൈനികപോസ്റ്റിൽനിന്നു തുടർച്ചയായി വെടിവെയ്പുണ്ടായത് ആറുപേരടങ്ങുന്ന ബാറ്റ് ടീമിനു നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറാനാണെന്നാണു സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. പാക് നീക്കം തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം തന്ത്രം മാറ്റുകയായിരുന്നു. സമീപത്തെ സൈനിക പോസ്റ്റുകളിൽനിന്നു കൂടുതൽ സൈനികരെ നുഴഞ്ഞുകയറ്റം തടയാൻ ഏൽപിച്ച്, പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്കു നേരേ ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞുകയറിയതു തീവ്രവാദികളാകുമെന്നാണു സൈന്യം ആദ്യം കരുതിയത്. എന്നാൽ, കമാൻഡോ ഒാപ്പറേഷനിൽ പരിശീലനം ലഭിച്ച പാക് സൈനികരെയാണ് സൈന്യത്തിനു നേരിടേണ്ടിവന്നത്. കടുത്ത പോരാട്ടത്തിനൊടുവിലാണു സംഘത്തെ ഇന്ത്യൻ സൈന്യം തുരത്തിയത്. പോരാട്ടത്തിൽ രണ്ടു പേർ വെടിയേറ്റു മരിക്കുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെയും കൊല്ലപ്പെട്ട ഒരാളെയും പാക് ടീം തിരിച്ചു കൊണ്ടുപോയിട്ടുണ്ട്. നുഴഞ്ഞുകയറിയവരുമായുള്ള പോരാട്ടം തീരുന്നതുവരെ ഇന്ത്യൻ സൈനികപോസ്റ്റിൽനിന്നു പാക്കിസ്ഥാന്റെ മൂന്നിലേറെ പോസ്റ്റുകളിലേക്കു കനത്ത വെടിവയ്പാണു നടത്തിയത്.
ഒന്നും ഒന്നരയും കിലോമീറ്റർ അകലെയുള്ള സൈനിക പോസ്റ്റുകൾക്കു നേരേയും ഇന്ത്യൻ സൈന്യം തുടർച്ചയായി വെടിവച്ചതോടെ പ്രത്യാക്രമണം നടത്താൻ പാക് സൈനികർ നിർബന്ധിതരായി. ഇതോടെ നുഴഞ്ഞുകയറിയവർക്കു പിന്തുണ നൽകാൻ പാക്കിസ്ഥാൻ സൈന്യത്തിനു കഴിയാതെ പോയി.
മരിച്ച രണ്ടു പേരില്‍ ഒരാളെയാണ് ഇന്ത്യക്കു ലഭിച്ചത്. ഇതും നിയന്ത്രണരേഖ ലംഘിച്ചതു പാക്കിസ്ഥാൻ സൈന്യമാണെന്നതിനു തെളിവാണെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. തീവ്രവാദികൾ പോരാട്ടത്തിൽ കൊല്ലപ്പെടുന്നയാളിന്റെ മൃതദേഹം ഒരിക്കലും തിരികെ കൊണ്ടുപോകാറില്ല. അതിനാല്‍ ഇതു പരിശീലനം ലഭിച്ച പാക്കിസ്ഥാൻ സൈനികഗ്രൂപ്പ് തന്നെയാണന്നു സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കു ലഭിച്ച മൃതദേഹത്തിലുള്ള വസ്ത്രങ്ങള്‍ പാക് സൈനികരുടേതാണ്. ഇതെല്ലാം സൈനികരല്ല, നിയന്ത്രണരേഖ കടക്കുന്നതെന്നെ പാക് വാദത്തെ പൊളിക്കുന്നതാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. നിയന്ത്രണരേഖ കടന്നു പാക് സൈന്യം നടത്തിയ ആക്രമണം ഇന്ത്യന്‍ സൈന്യത്തിനെതിരേ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ്. നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ മറാഠാ ലൈറ്റ് ഇന്‍ഫെന്‍ട്രിയിലെ ജാദവ് സന്ദീപ് സര്‍ജിറാവു, മാനം സവാന്‍ ബല്‍ക്കു എന്നിവരാണു വീരമൃത്യു വരിച്ചത്.
പിടിച്ചെടുത്ത കാമറയുടെ ഉള്ളടക്കം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. പാക്കിസ്ഥാൻ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണരേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയിൽനിന്നു ലഭിച്ചിട്ടുണ്ടെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണരേഖ ലംഘിക്കാറില്ലെന്ന പാക് വാദത്തിന്റെ പൊള്ളത്തരം ലോകത്തിനു കാട്ടിക്കൊടുക്കാൻ അവരുടെ തന്നെ കാമറയിൽനിന്നു ലഭിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഉപകരിക്കുമെന്നാണ് ഇന്ത്യൻ സൈന്യം കരുതുന്നത്. പിടിച്ചെടുത്ത കാമറയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ പരിശീലന ക്യാന്പുകളുടെ ദൃശ്യങ്ങളുമുണ്ട്. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റിന്റെ 200 മീറ്റർ അടുത്തുവരെ ബാറ്റ് ടീം എത്തിയിരുന്നു. പിടിച്ചെടുത്ത കാമറയിൽ പോരാട്ടത്തിന്റെ പൂർണ ദൃശ്യങ്ങളുണ്ടോയെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല.
കാമറയിൽനിന്നു ലഭിച്ച ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമോയെന്നും വ്യക്തമല്ല. പാക് സൈനികപോസ്റ്റിൽനിന്നു തുടർച്ചയായി വെടിവെയ്പുണ്ടായത് ആറുപേരടങ്ങുന്ന ബാറ്റ് ടീമിനു നിയന്ത്രണരേഖ ലംഘിച്ചു നുഴഞ്ഞുകയറാനാണെന്നാണു സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. പാക് നീക്കം തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം തന്ത്രം മാറ്റുകയായിരുന്നു. സമീപത്തെ സൈനിക പോസ്റ്റുകളിൽനിന്നു കൂടുതൽ സൈനികരെ നുഴഞ്ഞുകയറ്റം തടയാൻ ഏൽപിച്ച്, പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്കു നേരേ ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞുകയറിയതു തീവ്രവാദികളാകുമെന്നാണു സൈന്യം ആദ്യം കരുതിയത്. എന്നാൽ, കമാൻഡോ ഒാപ്പറേഷനിൽ പരിശീലനം ലഭിച്ച പാക് സൈനികരെയാണ് സൈന്യത്തിനു നേരിടേണ്ടിവന്നത്. കടുത്ത പോരാട്ടത്തിനൊടുവിലാണു സംഘത്തെ ഇന്ത്യൻ സൈന്യം തുരത്തിയത്. പോരാട്ടത്തിൽ രണ്ടു പേർ വെടിയേറ്റു മരിക്കുകയും രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെയും കൊല്ലപ്പെട്ട ഒരാളെയും പാക് ടീം തിരിച്ചു കൊണ്ടുപോയിട്ടുണ്ട്. നുഴഞ്ഞുകയറിയവരുമായുള്ള പോരാട്ടം തീരുന്നതുവരെ ഇന്ത്യൻ സൈനികപോസ്റ്റിൽനിന്നു പാക്കിസ്ഥാന്റെ മൂന്നിലേറെ പോസ്റ്റുകളിലേക്കു കനത്ത വെടിവയ്പാണു നടത്തിയത്.
ഒന്നും ഒന്നരയും കിലോമീറ്റർ അകലെയുള്ള സൈനിക പോസ്റ്റുകൾക്കു നേരേയും ഇന്ത്യൻ സൈന്യം തുടർച്ചയായി വെടിവച്ചതോടെ പ്രത്യാക്രമണം നടത്താൻ പാക് സൈനികർ നിർബന്ധിതരായി. ഇതോടെ നുഴഞ്ഞുകയറിയവർക്കു പിന്തുണ നൽകാൻ പാക്കിസ്ഥാൻ സൈന്യത്തിനു കഴിയാതെ പോയി.
മരിച്ച രണ്ടു പേരില്‍ ഒരാളെയാണ് ഇന്ത്യക്കു ലഭിച്ചത്. ഇതും നിയന്ത്രണരേഖ ലംഘിച്ചതു പാക്കിസ്ഥാൻ സൈന്യമാണെന്നതിനു തെളിവാണെന്നു സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. തീവ്രവാദികൾ പോരാട്ടത്തിൽ കൊല്ലപ്പെടുന്നയാളിന്റെ മൃതദേഹം ഒരിക്കലും തിരികെ കൊണ്ടുപോകാറില്ല. അതിനാല്‍ ഇതു പരിശീലനം ലഭിച്ച പാക്കിസ്ഥാൻ സൈനികഗ്രൂപ്പ് തന്നെയാണന്നു സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യക്കു ലഭിച്ച മൃതദേഹത്തിലുള്ള വസ്ത്രങ്ങള്‍ പാക് സൈനികരുടേതാണ്. ഇതെല്ലാം സൈനികരല്ല, നിയന്ത്രണരേഖ കടക്കുന്നതെന്നെ പാക് വാദത്തെ പൊളിക്കുന്നതാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. നിയന്ത്രണരേഖ കടന്നു പാക് സൈന്യം നടത്തിയ ആക്രമണം ഇന്ത്യന്‍ സൈന്യത്തിനെതിരേ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ്. നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ മറാഠാ ലൈറ്റ് ഇന്‍ഫെന്‍ട്രിയിലെ ജാദവ് സന്ദീപ് സര്‍ജിറാവു, മാനം സവാന്‍ ബല്‍ക്കു എന്നിവരാണു വീരമൃത്യു വരിച്ചത്.