മുംബൈ: മഹാരാഷ്ട്ര സർക്കാർ 34,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളും. 89 ലക്ഷത്തോളം ആളുകളുടെ 1.5 ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുമെന്നാണു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചത്. എന്നാൽ, മുൻ മന്ത്രിമാർ, വ്യാപാരികൾ, ഉയർന്ന ഉദ്യോഗസ്ഥർ, ആദായ നികുതിദായകർ തുടങ്ങിയവരെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചത്രപതി ശിവജി മഹാരാജ് കൃഷി സമ്മാൻ യോജന പദ്ധതിയിൽപെടുത്തിയാണു കടം എഴുതിത്തള്ളുന്നതെന്നു ഫഡ്നാവിസ് മാധ്യമങ്ങളോടു പറഞ്ഞു. തവണ മുടങ്ങാതെ തിരിച്ചടവ് നടത്തിയവർക്കു 25,000 രൂപ ഗ്രാന്റ് നല്കുമെന്നും അദ്ദേഹം അറിയിച്ചു.
ചത്രപതി ശിവജി മഹാരാജ് കൃഷി സമ്മാൻ യോജന പദ്ധതിയിൽപെടുത്തിയാണു കടം എഴുതിത്തള്ളുന്നതെന്നു ഫഡ്നാവിസ് മാധ്യമങ്ങളോടു പറഞ്ഞു. തവണ മുടങ്ങാതെ തിരിച്ചടവ് നടത്തിയവർക്കു 25,000 രൂപ ഗ്രാന്റ് നല്കുമെന്നും അദ്ദേഹം അറിയിച്ചു.