ശ്രീനഗർ : റംസാനോടനുബന്ധി ച്ചു സംഘർഷസാധ്യത പരിഗണിച്ചു കാഷ്മീരിലെ വിഘടന വാദിനേതാക്കളെ കാഷ്മീർ സുരക്ഷാസേന അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കി. ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽ ഫ് ) ചെയർമാൻ മുഹമ്മദ് യാസിൻ മാലികിനെ രണ്ടു ദിവസത്തേക്കാണു റിമാൻഡിൽ വിട്ടിരിക്കുന്നത്. സുരക്ഷാസേനയുടെ വിലക്ക് ലംഘിച്ചു കഴിഞ്ഞ ദിവസം മാലിക് പൊതുപരിപാടിയിൽ പ്രസംഗിച്ചിരുന്നു.
ഇതേത്തുടർന്നു പോലീസ് മാലികിന്റെ മൈസുമയിലുള്ള വസതിയിൽ റെയ്ഡ് നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പോലീസ് അസ്റ്റ്ചെയ്ത സയിദ് അലി ഷാ ഗീലാനി , മിർവായിസ് മൗലവി ഒമർ ഫറുക്ക് എന്നീ ഹുറിയത് നേതാക്കളുടെ വീട്ടുതടങ്കൽ ഇന്നലെയും തുടർന്നു. റംസാൻ വ്രതാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പോലും മിർവായിസിനെഅനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അമൽഗാം എന്ന അബർ ആരോപിച്ചു.
പെരുന്നാൾ വേളയിൽ ഹുറിയത് നേതാക്കളെ തടങ്കലിലാക്കിയത് അന്യായമാണെന്നും വക്താവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. മിർവായിസ് മൗലവിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണു കഴിഞ്ഞ ദിവസം ജനക്കൂട്ടം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. മുതിർന്ന ഹുറിയത് നേതാക്കളായ മുഹമ്മദ് അഷ്റഫ് സെഹ്രയേ, മുഹമ്മദ് അഷ്റഫ് ലയ എന്നിവരും വീട്ടുതടങ്കലിലാണ്.
ഇതേത്തുടർന്നു പോലീസ് മാലികിന്റെ മൈസുമയിലുള്ള വസതിയിൽ റെയ്ഡ് നടത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് പോലീസ് അസ്റ്റ്ചെയ്ത സയിദ് അലി ഷാ ഗീലാനി , മിർവായിസ് മൗലവി ഒമർ ഫറുക്ക് എന്നീ ഹുറിയത് നേതാക്കളുടെ വീട്ടുതടങ്കൽ ഇന്നലെയും തുടർന്നു. റംസാൻ വ്രതാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ പോലും മിർവായിസിനെഅനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് അമൽഗാം എന്ന അബർ ആരോപിച്ചു.
പെരുന്നാൾ വേളയിൽ ഹുറിയത് നേതാക്കളെ തടങ്കലിലാക്കിയത് അന്യായമാണെന്നും വക്താവ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. മിർവായിസ് മൗലവിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി മുഹമ്മദ് അയൂബ് പണ്ഡിറ്റിനെയാണു കഴിഞ്ഞ ദിവസം ജനക്കൂട്ടം അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. മുതിർന്ന ഹുറിയത് നേതാക്കളായ മുഹമ്മദ് അഷ്റഫ് സെഹ്രയേ, മുഹമ്മദ് അഷ്റഫ് ലയ എന്നിവരും വീട്ടുതടങ്കലിലാണ്.