ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 17നു തുടങ്ങും. ഓഗസ്റ്റ് 11 വരെ സമ്മേളനം നീണ്ടുനിൽക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററികാര്യ കാബിനറ്റ് സമിതിയാണ് തീയതി ശിപാർശ ചെയ്തത്.
സാധാരണ ജൂലൈ അവസാന വാരത്തിലാണു വർഷകാല സമ്മേളനം തുടങ്ങുന്നത്. എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് എല്ലാ വോട്ട് അവകാശമുള്ള 776 എംപിമാരുടെയും ഹാജർ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നേരത്തേ സമ്മേളനം ചേരുന്നതെന്നാണ് അറിയുന്നത്.
എംപിമാർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ നിയമസഭകളിലും വോട്ട് രേഖപ്പെടുത്താനാകും. ആദ്യ ദിവസം സഭാ നടപടികളുണ്ടാകില്ല. ലോക്സഭാംഗമായിരുന്ന വിനോദ് ഖന്നയുടെയും രാജ്യസഭാംഗമായിരുന്ന പല്ലവി റെഡ്ഡിയുടെയും നിര്യാണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി പിരിയും.
സാധാരണ ജൂലൈ അവസാന വാരത്തിലാണു വർഷകാല സമ്മേളനം തുടങ്ങുന്നത്. എന്നാൽ, രാഷ്ട്രപതി തെരഞ്ഞെടുപ്പിന് എല്ലാ വോട്ട് അവകാശമുള്ള 776 എംപിമാരുടെയും ഹാജർ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നേരത്തേ സമ്മേളനം ചേരുന്നതെന്നാണ് അറിയുന്നത്.
എംപിമാർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ നിയമസഭകളിലും വോട്ട് രേഖപ്പെടുത്താനാകും. ആദ്യ ദിവസം സഭാ നടപടികളുണ്ടാകില്ല. ലോക്സഭാംഗമായിരുന്ന വിനോദ് ഖന്നയുടെയും രാജ്യസഭാംഗമായിരുന്ന പല്ലവി റെഡ്ഡിയുടെയും നിര്യാണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി പിരിയും.