റിയാദ്: മെക്കയിലെ വിശുദ്ധ പള്ളിക്കു നേരേ ചാവേർ ആക്രമണം നടത്താനെത്തിയ ഭീകരൻ പള്ളിക്കു സമീപമുള്ള വീട്ടിൽ സുരക്ഷാ സൈനികർക്കു മുന്പിൽ പൊട്ടിത്തെറിച്ചു.
പള്ളിക്കു സമീപമുള്ള അജ്യാദ് അൽ മസാഫിയിൽ മൂന്നനില വീട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർത്തശേഷമാണ് ഇയാൾ ചാവേറായത്. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ മൂന്നാം നില പൂർണമായും തകർന്നു. കെട്ടിടത്തിലുണ്ടായിരുന്ന ആറു വിദേശികൾക്കും അഞ്ചു സുരക്ഷാ ഭടന്മാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. മൂന്നു ഭീകര സംഘടനകൾ ചേർന്നാണു മെക്കയിലെ പള്ളിക്കു നേർക്ക് ആക്രമണം നടത്താൻ പദ്ധതിയിട്ടത്.
ഭീകരസംഘടനകളിൽ രണ്ടെണ്ണം മെക്കയിലും ഒരെണ്ണം ജിദ്ദയിലുമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസും അൽ ക്വയ്ദയും പോലുള്ള സുന്നി ഭീകരസംഘടനകൾ സൗദിയെ ലക്ഷ്യമിട്ടിട്ടുണ്ട്.
ഒരു വനിത ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. മെക്കയിലെ അസിലയിൽ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളാണു ചാവേർ ആക്രമണം തകർക്കാൻ സുരക്ഷാസേനയ്ക്കു സഹായകമായത്.
റംസാൻ മാസാചരണമായതിനാൽ സൗദി ഭരണാവകാശി സൽമാൻ രാജകുമാരൻ മെക്കയിലുണ്ട്. ലക്ഷക്കണത്തിന് ആളുകളാണു ദിനംപ്രതി മെക്കയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പള്ളിക്കു സമീപമുള്ള അജ്യാദ് അൽ മസാഫിയിൽ മൂന്നനില വീട്ടിൽ ഒളിച്ചിരുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർത്തശേഷമാണ് ഇയാൾ ചാവേറായത്. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ മൂന്നാം നില പൂർണമായും തകർന്നു. കെട്ടിടത്തിലുണ്ടായിരുന്ന ആറു വിദേശികൾക്കും അഞ്ചു സുരക്ഷാ ഭടന്മാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. മൂന്നു ഭീകര സംഘടനകൾ ചേർന്നാണു മെക്കയിലെ പള്ളിക്കു നേർക്ക് ആക്രമണം നടത്താൻ പദ്ധതിയിട്ടത്.
ഭീകരസംഘടനകളിൽ രണ്ടെണ്ണം മെക്കയിലും ഒരെണ്ണം ജിദ്ദയിലുമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസും അൽ ക്വയ്ദയും പോലുള്ള സുന്നി ഭീകരസംഘടനകൾ സൗദിയെ ലക്ഷ്യമിട്ടിട്ടുണ്ട്.
ഒരു വനിത ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. മെക്കയിലെ അസിലയിൽ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളാണു ചാവേർ ആക്രമണം തകർക്കാൻ സുരക്ഷാസേനയ്ക്കു സഹായകമായത്.
റംസാൻ മാസാചരണമായതിനാൽ സൗദി ഭരണാവകാശി സൽമാൻ രാജകുമാരൻ മെക്കയിലുണ്ട്. ലക്ഷക്കണത്തിന് ആളുകളാണു ദിനംപ്രതി മെക്കയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മെക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.