പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴമൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറില്‍ മൂന്നിന് 199 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ രസംകൊല്ലിയായത്. 32 റണ്‍സെടുത്ത നായകന് വിരാട് കോഹ്ലിയും ഒന്‍പതു റണ്‍സെടുത്ത മുന്‍ നായ കന് മഹേന്ദ്രസിംഗ് ധോണിയുമായിരുന്നു ക്രീസില്‍. ഇന്ത്യ 38 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ആദ്യം മഴയെത്തിയത്. ഇന്ത്യക്കു വേണ്ടി ശിഖർ ധവാനും അജിങ്ക്യ രഹാനെയും അർധസെഞ്ചുറി നേടി.
ഒന്നര മണിക്കൂറിനു ശേഷം മത്സരം തുടര്‍ന്നെങ്കിലും എട്ടു പന്തുകള്‍ മാത്രമാണ് എറിയാന്‍ കഴിഞ്ഞത്. ഇതോടെ ഡക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇന്‍ഡീസിന്റെ വിജയലക്ഷ്യം 26 ഓവറില്‍ 194 ആയി നിശ്ചയിച്ചു. എന്നാല്‍ മഴ ശക്തമായതോടെ മത്സരം പൂര്‍ണമായും ഉപേക്ഷിക്കേണ്ടിവന്നു.
രണ്ടാം മത്സരം ഇന്നു നടക്കും. വൈകിട്ട് 6.30ന് ടെൻ ചാനലു കൾ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ആദ്യമത്സരം മഴയിൽ ഒലിച്ചു, രണ്ടാം മത്സരം ഇന്ന്
12:04 AM Jun 25, 2017 | Deepika.com