+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യൻ വിദ്യാർഥി നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിച്ചു. ഇന്ത്യൻ വിദ്യാർഥിയായ റിഫാത് ഷാറൂഖിന്‍റെ നേതൃത്വ
ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു
ചെന്നൈ: ഇന്ത്യൻ വിദ്യാർഥി നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിച്ചു. ഇന്ത്യൻ വിദ്യാർഥിയായ റിഫാത് ഷാറൂഖിന്‍റെ നേതൃത്വത്തിൽ നിർമിച്ച കലാംസാറ്റാണ് നാസ വിക്ഷേപിച്ചത്. 64 ഗ്രാമാണ് ഉപഗ്രഹത്തിന്‍റെ ഭാരം. ശാസ്ത്രജ്ഞനും മുൻ ഇന്ത്യൻ പ്രസിഡന്‍റുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാമിനോടുള്ള ആദര സൂചകമായിട്ടാണ് ഉപഗ്രഹത്തിന് "കലാംസാറ്റ്' എന്ന് നാമകരണം ചെയ്തത്. ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം എന്ന ബഹുമതിയും കലാംസാറ്റിന് അവകാശപ്പെട്ടതാണ്.

വല്ലോപ്‌സ് ഐലന്‍ഡില്‍നിന്നു നാസയുടെ തന്നെ പേടകത്തിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇതോടെ ഗ്ലോബല്‍ സ്‌പേസ് റിക്കാര്‍ഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഇത് തന്‍റെ മാത്രം നേട്ടമല്ലെന്നും തന്നോടൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടേതു കൂടിയാണെന്നുൂം റിഫാത് മാധ്യമങ്ങളോടു പ്രതികരിച്ചു. ആദ്യമായി 3 ഡി പ്രിന്‍റിംഗ് സാറ്റലൈറ്റ് ബഹിരാകാശത്തെത്തിച്ചതിലൂടെ ചരിത്രത്തിൻഡറെ ഭാഗമാകാൻ ഇന്ത്യക്കു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ സി ഇ ഒ ശ്രീമതി കേസനാണ് സാറ്റലൈറ്റിന്‍റെ നിർമാണത്തിനു നേതൃത്വം നൽകിയത്. വിക്ഷേപണ റോക്കറ്റില്‍ നിന്നും 125 മിനിറ്റുകള്‍ക്ക് ശേഷം ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.