ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിയെ മികച്ച പാർലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ ബെസ്റ്റ് പാർലമെന്റേറിയൻ ഓഫ് ദി ഇയർ-2017 എന്ന ബഹുമതിയാണിത്.
മുൻ ലോക്സഭ സ്പീക്കർ ശിവരാജ് പാട്ടീൽ, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, ലോക്സഭയിൽ കോണ്ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ്, ലോക്മത് എഡിറ്റോറിയൽ ബോർഡ് ചെയർമാനും മുൻ രാജ്യസഭാംഗവുമായ വിജയ് ദാർദ, മുൻ ലോക്സഭ സെക്രട്ടറി സുഭാഷ് കശ്യപ്, മാധ്യമ പ്രവർത്തകരായ രജത് ശർമ, രാജ്ദീപ് സർദേശായി, ഹരീഷ് ഗുപ്ത എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാരം പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന്റെ ആദ്യത്തെ ആഴ്ചയിൽ ഡൽഹിയിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ ചേർന്ന് സമ്മാനിക്കും.
മുൻ ലോക്സഭ സ്പീക്കർ ശിവരാജ് പാട്ടീൽ, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി, ലോക്സഭയിൽ കോണ്ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ്, ലോക്മത് എഡിറ്റോറിയൽ ബോർഡ് ചെയർമാനും മുൻ രാജ്യസഭാംഗവുമായ വിജയ് ദാർദ, മുൻ ലോക്സഭ സെക്രട്ടറി സുഭാഷ് കശ്യപ്, മാധ്യമ പ്രവർത്തകരായ രജത് ശർമ, രാജ്ദീപ് സർദേശായി, ഹരീഷ് ഗുപ്ത എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്കാരം പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന്റെ ആദ്യത്തെ ആഴ്ചയിൽ ഡൽഹിയിലെ ബാലയോഗി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ ചേർന്ന് സമ്മാനിക്കും.